അഖിൽ

വയോധികനെ ആക്രമിച്ച കേസ്: ഒന്നാം പ്രതി അറസ്റ്റിൽ

ഓച്ചിറ: പൊതുനിരത്തില്‍ അസഭ്യവര്‍ഷം നടത്തിയ യുവാവിനെ തടയാന്‍ ശ്രമിച്ച വിരോധത്തില്‍ വയോധികനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി കുലശേഖരപുരം വാഴപ്പള്ളി പടീറ്റതിൽ അഖിലിനെ (26) ഓച്ചിറ പൊലീസ് അറസ്റ്റു ചെയ്തു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ പായിക്കുഴി വേലശ്ശേരില്‍ പടീറ്റതില്‍ നൗഷാദ് മകന്‍ ഷഫീഖിനെ (23) കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു.

കുലശേഖരപുരം സ്വദേശിയായ ഓമനക്കുട്ടനെയാണ് ഇരുവരും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഷഫീഖിന്‍റെ സുഹൃത്തായ അഖില്‍ ഞായറാഴ്ച രാത്രി 7.45ഓടെ കണ്ടകത്തറ ഭാഗത്തുവെച്ച് അസഭ്യവര്‍ഷം നടത്തിയത് ഓമനക്കുട്ടന്‍ ചോദ്യം ചെയ്യുകയും തടയാന്‍ ശ്രമിക്കുകയും ചെയ്തു.

ഈ വിരോധത്തില്‍ അഖിലും ഷഫീഖും ചേര്‍ന്ന് ഓമനക്കുട്ടനെ ചീത്തവിളിക്കുകയും തടഞ്ഞ് നിര്‍ത്തി ബിയര്‍ കുപ്പി കൊണ്ട് അടിച്ച് പരിക്കേൽപിക്കുകയും ചെയ്തു. മര്‍ദനമേറ്റ് അവശനായ ഓമനക്കുട്ടനെ പ്രതികള്‍ കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് വയറിലും നെഞ്ചിലും കുത്തി പരിക്കേൽപിക്കുകയായിരുന്നു.

Tags:    
News Summary - Elderly assault case-1st accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.