lead അലിമുക്ക് അച്ചന്‍കോവില്‍ പാതയുടെ ടാറിങ് ആരംഭിച്ചു

പത്തനാപുരം: അലിമുക്ക് അച്ചന്‍കോവില്‍ പാതയുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാറിങ് ആരംഭിച്ചു. മൂന്ന് റീച്ചുകളിലായി നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അച്ചന്‍കോവില്‍ മുതല്‍ ചിറ്റാര്‍ പാലം വരെയും ചെമ്പനരുവി മുതല്‍ തൊടികണ്ടം വരെയുമുള്ള ടാറിങ്ങാണ് ആരംഭിച്ചത്. ചിറ്റാര്‍ പാലം മുതല്‍ ചെമ്പനരുവിവരെയുള്ള ടാറിങ് ബുധനാഴ്ചയോടുകൂടി ആരംഭിക്കും. ഏറെനാളായി തകര്‍ന്നുകിടന്ന പാത 13 കോടി 85 ലക്ഷം രൂപ ചെലവൊഴിച്ചാണ് നവീകരിക്കുന്നത്. അലിമുക്ക് മുതല്‍ തൊടികണ്ടം വരെയുള്ള ഭാഗം ആദ്യം തന്നെ ടാറിങ് നടത്തിയിരുന്നു. അച്ചന്‍കോവില്‍, കുംഭാവുരുട്ടി, കോട്ടവാസല്‍, മേക്കരവഴി തമിഴ്നാട്ടിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന പാതയാണിത്. തീര്‍ത്ഥാടകരും വിനോദസഞ്ചാരികളുമടക്കം നിരവധിയാളുകളാണ് പാതയെ ആശ്രയിച്ചിരുന്നത്. പൂര്‍ണമായും തകര്‍ന്നുകിടന്ന പാതയുടെ നവീകരണം 2018 മുതലാണ് ആരംഭിച്ചത്. കലുങ്ങുകളും പുതിയ പാലങ്ങളും നിര്‍മിച്ചാണ് നവീകരണം നടക്കുന്നത്. വനംവകുപ്പിൻെറയും സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷൻെറയും നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുന്നരീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.