അപകടത്തിൽ മരിച്ച ശരത്. അപകട സ്ഥലം (വലത്ത്)

എം.സി റോഡിൽ വീണ്ടും വാഹനാപകടം; യുവാവ് മരിച്ചു

കൊട്ടാരക്കര: രണ്ടാഴ്ചയായി വാഹനാപകടങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്ന കൊട്ടാരക്കരയിൽ വീണ്ടും അപകടം. ഒരാൾ മരിക്കുകയും രണ്ടു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കടക്കൽ മുല്ലക്കര ചരുവിള വീട്ടിൽ ശശി-ലത ദമ്പതികളുടെ മകൻ ശരത് (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വിനീത്, ആദർശ് എന്നിവർക്കാണ് പരിക്കുപറ്റിയതത്.

തിങ്കളാഴ്ച പുലർച്ചെ 5.30ന് എം.സി.റോഡിൽ മൈലത്തായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ അടൂർ ഭാഗത്തേക്ക് പോയ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. ബൈക്കിൽ മൂന്നു പേരാണ് യാത്ര ചെയ്തിരുന്നത്. ഇടിയുടെ ആഘാതത്തിൽ മൂന്നുപേരും റോഡിൽ തലയിടിച്ചു വീഴുകയായിരുന്നു.

ബൈക്കോടിച്ചിരുന്ന ശരത് സംഭവസ്ഥലത്ത് മരിച്ചു. പൊലീസെത്തിയാണ് മൂവരെയും കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലുള്ള രണ്ടു പേരെയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ബൈക്ക് യാത്രികർക്ക് ഹെൽമെറ്റുണ്ടായിരുന്നില്ല. രണ്ടാഴ്ചയായി എം.സി റോഡിലും ദേശീയപാതയിലുമായി പത്തോളം അപകടങ്ങളാണുണ്ടായത്. രണ്ടു പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. 

Tags:    
News Summary - accident death in kottarakkara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.