ബാലു
കരുനാഗപ്പള്ളി: മുറ്റമടിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത് ചോദ്യംചെയ്ത ഭർത്താവിനെ വീട്ടിൽ അതിക്രമിച്ചുകയറി വെട്ടിപ്പരിക്കേൽപിച്ചയാൾ കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി.
കുലശേഖരപുരം വില്ലേജിൽ കളരിവാതുക്കൽ മുറിയിൽ വൃന്ദാവനം വീട്ടിൽ ബാലു (34) ആണ് പിടിയിലായത്. വീടിന്റെ മുറ്റമടിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നത് ഭർത്താവ് ചോദ്യംചെയ്തിരുന്നു. ഇതിലുള്ള വിരോധത്തിൽ 16ന് രാത്രി 11.30ഓടെ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു.
തുടർന്ന് അസഭ്യം വിളിക്കുകയും കൈയിൽ കരുതിയിരുന്ന പിച്ചാത്തിയെടുത്ത് പരാതിക്കാരിയുടെ ഭർത്താവിനെ നെഞ്ചിലും കൈയിലും വെട്ടിപ്പരിക്കേൽപിച്ചു. തുടർന്ന് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ശ്രീലാൽ, എ.എസ്.ഐ ഷാജിമോൻ, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.