കരുനാഗപ്പള്ളി: അംഗപരിമിതനായ യുവാവിനെ മാരകായുധം ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പൊലീസ് പിടിയിൽ. തൊടിയൂർ കാട്ടയ്യത്ത് കിഴക്കതിൽ റമീസ് (38) ആണ് പിടിയിലായത്. തഴവ സ്വദേശി ഷാനവാസിനെയാണ് ഇയാൾ മാരകമായി പരിക്കേൽപ്പിച്ചത്. സഹോദരിയുടെ മകൻ ആസിഫിനെ പ്രതി റമീസ് ദേഹോപദ്രവം ഏൽപ്പിച്ചത് ഷാനവാസ് ചോദ്യം ചെയ്തിരുന്നു. ഈ വിരോധത്തിൽ കഴിഞ്ഞ 16ന് വൈകീട്ട് ഷാനവാസിനെ മാളിയേക്കൽ എഫ്.സി.ഐ ഗോഡൗണിന് സമീപത്തേക്ക് റമീസ് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. ഇടതു കൈയിൽ ആഴത്തിൽ വെട്ടേറ്റ ഷാനവാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2008 മുതൽ കരുനാഗപ്പള്ളി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് റമീസ്. സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇയാളെ 2010 ൽ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കരുനാഗപ്പള്ളി ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷിഹാസ്, ഷെമീർ, ഷാജിമോൻ, എസ്.സി.പി.ഒമാരായ ഹാഷിം, ദീപ്തി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.