പുതിയകാവ് ചക്കുവള്ളി റോഡിൽ ചിറ്റുമൂല റെയിൽവേ ഗേറ്റിൽ രൂപപ്പെട്ട കുഴികൾ

ചിറ്റുമൂല റെയിൽവേ ഗേറ്റിലെ കുഴികൾ അപകടക്കെണി

കരുനാഗപ്പള്ളി: ചിറ്റുമൂല റെയിൽവേ ലെവൽ ക്രോസിൽ സ്ഥാപിച്ച സ്ലാബുകൾക്കിടയിലെ ഗ്രാവൽ ഇളകി മാറിയതോടെ രൂപപ്പെട്ട കുഴികൾ അപകട ഭീഷണിയാകുന്നു.

ഇരുചക്രവാഹനങ്ങൾ കുഴിയിൽപ്പെടുന്നത് നിത്യസംഭവമായി. ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ പലപ്പോഴും യാത്രക്കാരെ ഇറക്കിയശേഷം സമീപവാസികളായ കച്ചവടക്കാരുടെ സഹായത്തോടു കൂടിയാണ് കുഴിയിൽനിന്നും കയറ്റി യാത്ര പുനരാരംഭിക്കുന്നത്.

സ്ലാബുകൾക്കിടയിൽ മെറ്റൽ നിറച്ച്, ടാർ ചെയ്ത് റോഡ് ഗതാഗതം സുരക്ഷിതമാക്കണമെന്നുള്ള ആവശ്യം നിരവധി തവണ ഉയർന്നെങ്കിലും റെയിൽവേ ഇക്കാര്യത്തിൽ ഗുരുതര അനാസ്ഥയാണ് തുടരുന്നത്. ഇരുവശങ്ങളിലും കുഴികൾ രൂപപ്പെട്ടതോടെ ഗേറ്റ് തുറന്നാൽ അനുവദനീയമായ സമയത്തിനുള്ളിൽ പലപ്പോഴും വാഹനങ്ങൾക്ക് പൂർണമായും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. വാഹനത്തിരക്കേറിയ പുതിയകാവ് ചക്കുവള്ളി റോഡിലുണ്ടാവുന്ന വലിയ ഗതാഗതക്കുരുക്ക് കാരണം ബസുകൾ വൈകുന്നത് പതിവായതോടെ വിദ്യാർഥികളും അധ്യാപകരും വൈകിയാണ് സ്കൂളുകളിലും കോളജുകളിലുമെത്തുന്നത്.

Tags:    
News Summary - Potholes at Chittumula railway gate are a danger trap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.