representational image
കരുനാഗപ്പള്ളി: പോക്സോ കേസിൽ മൂന്നുവർഷം കഠിനതടവിന് ശിക്ഷയില്‍ കഴിയുന്ന പ്രതിക്ക് സമാനമായ മറ്റൊരു കേസിൽ അഞ്ച് വർഷം കഠിനതടവും 20,000 രൂപ പിഴയും.
ശൂരനാട് വടക്ക് പടിഞ്ഞാറ്റം കിഴക്ക് മുറിയിൽ പുത്തൻവിളയിൽ ലിജു ഭവനിൽ ലൈജു (42)വിനെയാണ് കരുനാഗപ്പള്ളി അതിവേഗ സ്പെഷൽ കോടതി ജഡ്ജി എഫ്. മിനിമോൾ ശിക്ഷിച്ചത്. ലൈംഗികാതിക്രമ കേസിൽ ഇയാളെ ഒരാഴ്ച മുമ്പ് മൂന്നുവർഷം കഠിനതടവിനും 20,000 രൂപ പിഴക്കും ഇതേകോടതി ശിക്ഷ വിധിച്ചിരുന്നു.
യൂനിഫോമിന്റെ തുണി മുറിച്ചുകൊടുക്കവേ ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ ലൈംഗിക ആക്രമണ ഉദ്ദേശതോടെ കടന്നു പിടിക്കുകയായിരുന്നു. കുട്ടികളുടെ പരാതിയിൽ ശൂരനാട് പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന രാജൻ ബാബു രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധിപ്രസ്താവം നടത്തിയത്. 16 സാക്ഷികളെ വിസ്തരിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.സി. പ്രേമചന്ദ്രൻ ഹാജരായി. എ.എസ്.ഐ മേരി ഹെലൻ പ്രോസിക്യൂഷൻ സഹായിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.