കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങരയിൽ അർധരാത്രി വീട്ടിൽ കടന്ന് കയറി ഗൃഹനാഥയെയും മകെനയും ആക്രമിച്ചിട്ട് ഒളിവിലായിരുന്ന യുവാവ് ഒരു വർഷത്തിന് ശേഷം പൊലീസ് പിടിയിലായി. കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര വടക്ക് എസ്.വി.എം.പി ഓയിൽ പുത്തൻവീട്ടിൽ ബി. ആകാശ് (21) ആണ് പിടിയിലായത്.
കഴിഞ്ഞ ഒക്ടോബർ 25ന് കരുനാഗപ്പള്ളി കൊതുക് മുക്കിൽ പ്രതികളിൽ ഒരാളോട് മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ട ഷിനാസ് എന്ന യുവാവുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് പ്രതികളായ നാല് പേരടങ്ങിയ സംഘം അന്ന് അർധരാത്രി അയണിവേലിക്കുളങ്ങരയുള്ള ഷിനാസിെൻറ വീട് കയറി ആക്രമിക്കുകയായിരുന്നു.
കമ്പിപ്പാര കൊണ്ടുള്ള ആക്രമണത്തിൽ ഷിനാസിന് ഗുരുതരമായി പരിക്കേറ്റു. മകനെ രക്ഷിക്കാൻ ശ്രമിച്ച ഇയാളുടെ മാതാവിനെയും സംഘം ആക്രമിച്ചു.വീടിന് കേടുപാടുകളും ഉണ്ടാക്കിയിട്ടാണ് സംഘം മടങ്ങിയത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റു മൂന്ന് പേരെ വിവിധ സമയങ്ങളിലായി കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദീർഘനാളായി ഒളിവിലായിരുന്ന സംഘാംഗമായ യുവാവിനെ സംബന്ധിച്ച് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കരുനാഗപ്പള്ളിയിൽ നിന്ന് പിടിയിലാകുകയായിരുന്നു. കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി. ഗോപകുമാർ, എസ്.ഐ അലോഷ്യസ്, എ.എസ്.ഐ നൗഷാദ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.