കരുനാഗപ്പള്ളി: യുവാവിനെയും ഭാര്യയെയും ആക്രമിച്ച കേസിൽ ഒരാൾകൂടി പിടിയിൽ. അയണിവേലികുളങ്ങര തെക്ക് വയലിശേരിൽ രാജേഷ് (30) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. മാർച്ച് എട്ടിന് രാത്രി മരുതൂർകുളങ്ങര തെക്ക് കാഞ്ഞിരവേലിൽ ക്ഷേത്രോത്സവത്തിന് കുടുംബസമേതമെത്തിയ അതുൽരാജിനും ഭാര്യ പൂജക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്.
അതുൽരാജുമായുള്ള രാഷ്ട്രീയവിരോധത്തിൽ പ്രതികൾ സംഘമായെത്തി തടയുകയും അസഭ്യം പറയുകയും ചെയ്തു. ഇരുകൂട്ടരും തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ പ്രതികൾ ആയുധങ്ങൾ കൊണ്ട് മാരകമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്.
സംഭവത്തിനുശേഷം രാജേഷ് തൃശൂർ കുന്നംകുളത്ത് ഒളിവിൽ കഴിയുകയായിരുന്നു. കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ വി. ബിജു, എസ്.ഐ ഷാജിമോൻ, എ.എസ്.ഐ വേണുഗോപാൽ, എസ്.സി.പി.ഒ രാജീവ്, സി.പി.ഒ മാരായ ഹാഷിം, ബഷീർഖാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മൂന്ന് പ്രതികൾ നേരേത്ത പിടിയിലായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പ്രതികൾ പിടിയിലാകുമെന്ന് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.