ദേശീയപാതയിൽ കൊട്ടിയം സിത്താരമുക്കിന് സമീപമുള്ള അപകടക്കുഴി


കുഴികൾ നിറഞ്ഞ് ദേശീയപാത- അപകടങ്ങൾ പെരുകുന്നു

ചാത്തന്നൂർ: കുഴികൾ നിറഞ്ഞ് ദേശീയപാതയിൽ അപകടങ്ങൾ പെരുകിയിട്ടും നടപടിയെടുക്കാതെ അധികൃതർ. നിർമാണപ്രവൃത്തി പുരോഗമിക്കുന്ന കൊല്ലം-തിരുവനന്തപുരം ദേശീയപാതയിലാണ് കുഴികൾ മൂലം അപകടങ്ങൾ ഉണ്ടാവുന്നത്. നിലവിലുള്ള ദേശീയപാതയിലും താൽക്കാലികമായി ഉണ്ടാക്കിയിരിക്കുന്ന സർവിസ് റോഡുകളിലിലെ കുഴികളിൽവീണ് ഇരുചക്രവാഹന യാത്രക്കാർക്കാണ് പരിക്കേറ്റിട്ടുള്ളത്. ഓരോ അപകടശേഷവും നാട്ടുകാർ ഉദ്യോഗസ്ഥരോടും കമ്പനി അധികൃതരോടും പരാതി പറയുമെങ്കിലും നടപടിയുണ്ടാവാറില്ല. നിർമാണപ്രവൃത്തികളുടെ പേരിൽ ജനങ്ങളുടെ പരാതി അവഗണിക്കാതെ അടിയന്തരമായി കുഴികൾ നികത്തി അപകടങ്ങൾ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്.

Tags:    
News Summary - The national highway is full of potholes and accidents are increasing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.