വാളകം കൊലപാതക കേസിൽ പിടിയിലായ പ്രതികളായ രാജീവും അഭിലാഷും

വാളകം കൊലപാതകം: രണ്ടുപേർ കൂടി അറസ്റ്റിൽ

അഞ്ചൽ: തിരുവോണ നാളിൽ സുഹൃത്തുക്കൾ തമ്മിൽ മദ്യപിക്കുന്നതിനിടെ കത്തിക്കുത്തേറ്റ് ഒരാൾ മരിച്ച സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. വാളകം പെരുമണ്ണൂർ രാജീവ് ഭവനിൽ രാജീവ് (40), വാളകം വാലിക്കോട്ട് വീട്ടിൽ അഭിലാഷ് (40) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ ആകെ മൂന്നുപേർ അറസ്റ്റിലായി. പത്തനാപുരം പനമ്പറ്റ സ്വദേശി ജോസിനെ നേരത്തേ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയിരുന്നു.

സംഭവദിവസം തന്നെ എല്ലാവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നതാണ്. തുടർന്നുള്ള ചോദ്യംചെയ്യലിലാണ് രാജീവും അഭിലാഷും കുറ്റം സമ്മതിച്ചത്. പെയിൻറിങ് തൊഴിലാളിയാണ് രാജീവ്. ഇരുവരെയും അഞ്ചൽ പൊലീസ് ഇൻസ്പെക്ടർ എൽ. അനിൽകുമാറിെൻറ നേതൃത്വത്തിൽ വാളകത്തെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.