ബസ് കാത്തുനിന്ന വീട്ടമ്മയുടെ മാല കവർന്നു
അഞ്ചൽ: ബസ് കാത്ത് വഴിയരികിൽ നിന്ന വീട്ടമ്മയുടെ സ്വർണമാല കാറിലെത്തിയയാൾ പൊട്ടിച്ചെടുത്ത് കടന്നു. തടയാൻ ശ്രമിച്ചതോടെ ഇവരുടെ കാലിലൂടെ കാർ കയറ്റിയിറക്കാൻ ശ്രമിച്ച് അക്രമി രക്ഷപ്പെട്ടു.
പനച്ചവിള-തടിക്കാട് പാതയിൽ വൃന്ദാവനം ജങ്ഷനിൽ വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ഭാഗ്യക്കുന്ന് നിഷ ഭവനിൽ അജിതയുടെ (53) രണ്ട് പവൻ മാലയാണ് അപഹരിക്കപ്പെട്ടത്. എൽ.ഐ.സി ഏജന്റായ സോമരാജനെ അറിയുമോ എന്ന് ചോദിക്കുകയും മറുപടി പറയുന്നതിനിടെ കഴുത്തിൽനിന്ന് മാല പൊട്ടിച്ചെടുക്കുകയും ചെയ്തു. ഈ സമയം അജിത കാറിന്റെ സ്റ്റിയറിങ്ങിൽ കടന്നുപിടിച്ചെങ്കിലും മോഷ്ടാവ് കത്തികാട്ടി ഭീഷണിപ്പെടുത്തുകയും അജിതയുടെ പാദത്തിലൂടെ കാറിന്റെ ചക്രങ്ങൾ കയറ്റിയിറക്കാൻ ശ്രമിക്കുകയും ചെയ്തു. ഭയന്ന അജിത പിന്തിരിഞ്ഞു.
ഉടൻതന്നെ മോഷ്ടാവ് ഹെഡ് ലൈറ്റുമിട്ട് അമിത വേഗത്തിൽ അസുരമംഗലം ഭാഗത്തേക്ക് കാർ ഓടിച്ചുപോകുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ അഞ്ചൽ പൊലീസ് അജിതയിൽനിന്ന് വിവരശേഖരണം നടത്തുകയും പരിസരത്തെ സി.സി ക്യാമറാ ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ചാരനിറത്തിലുള്ള മാരുതി 800 കാറിലാണ് മോഷ്ടാവെത്തിയതെന്ന് അജിത പൊലീസിന് മൊഴി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.