സുനീഷ്
അഞ്ചല്‍: മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനികളിലൊരാളിനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കീരിത്തോട് കപ്യാര്കുന്നിൽ വീട്ടിൽ സുനീഷ് (29) ആണ് അറസ്റ്റിലായത്. അഞ്ചലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവച്ച് പണംതട്ടിയ കേസില്‍ കൊട്ടാരക്കര സ്വദേശി സജയകുമാറിനെ ഒരുമാസം മുമ്പ് പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് സുനീഷിനെക്കുറിച്ച് വിവരം ലഭിച്ചത്. വിവിധ ജില്ലകളില്‍ തട്ടിപ്പ് നടത്തുന്നതിനായി മുക്കുപണ്ടം എത്തിക്കുന്നത് സുനീഷാണെന്ന് കണ്ടെത്തി. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സുനീഷിനെതിരെ 26 കേസുകള്‍ നിലവിലുണ്ട്. ഇടുക്കിയിൽനിന്നാണ് പ്രതിയെ പിടികൂടിയത്.
അഞ്ചല്‍ എസ്.എച്ച്.ഒ ഹരീഷ്, എസ്.ഐ പ്രജീഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ വിനോദ് കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സാബു, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.