അഞ്ചൽ: റോഡരികിലെ വ്യാപാരസ്ഥാപനത്തിലേക്ക് ചരക്കുലോറി പാഞ്ഞുകയറി. എം.സി റോഡിൽ ആയൂർ അകമണിൽ കഴിഞ്ഞദിവസം രാത്രി പന്ത്രണ്ടരയോടെയാണ് അപകടം.
തിരുവനന്തപുരം ഭാഗത്തുനിന്നുവന്ന ആന്ധ്ര രജിസ്ട്രേഷനിലുള്ള വലിയ ചരക്കുലോറിയാണ് അപകടത്തിൽപെട്ടത്. സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന തടിലോറിയിൽ ഇടിച്ചശേഷം നിയന്ത്രണം വിട്ടാണ് സമീപത്തെ ഇലക്ട്രിക്കൽസ് വ്യാപാരസ്ഥാപനത്തിലേക്ക് പാഞ്ഞുകയറിയത്. കടയുടെ മുൻഭാഗം പൂർണമായും തകരുകയും കടക്കുള്ളിലെ ഇലക്ട്രിക്കൽ സാധനങ്ങൾ നശിക്കുകയും ചെയ്തിട്ടുണ്ട്.
അപകടസമയത്ത് തൊട്ടടുത്ത് പ്രവർത്തിച്ചിരുന്ന ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുൾപ്പെടെയുള്ളവർ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ പൊലീസും ഫയർഫോഴ്സുമെത്തി ഡോർ പൊളിച്ചാണ് പുറത്തെടുത്തത്. ഗുരുതര പരിക്കേറ്റ ഡ്രൈവറെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു. അഞ്ചരലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കടയുടമ പറഞ്ഞു. ചടയമംഗലം പൊലീസ് മേൽനടപടിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.