കൊല്ലം: വയോധികനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിന് മൂന്നര വർഷം കഠിനതടവും 16000 പിഴയും ശിക്ഷ. ശക്തികുളങ്ങര കന്നിമേൽചേരി പാവരഴികത്ത് തെക്കേതറയിൽ മിന്നൽ ഗിരിഷ് എന്നറിയപ്പെടുന്ന ഗിരീഷിനെ (42) ആണ് കൊല്ലം അഡീഷനൽ അസിസ്റ്റന്‍റ് സെഷൻ കോടതി ജഡ്ജി ഫസീല ശിക്ഷിച്ചത്. ശക്തികുളങ്ങര ഓംചേരി മഠം സൂനാമി കോളനിക്ക് സമീപം സുരേന്ദ്രൻ എന്നയാളിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വിധി. പിഴ അടച്ചില്ലെങ്കിൽ മൂന്നരമാസം കൂടി തടവ് അനുഭവിക്കണം. 2021 ജനുവരി 14നാണ് സുരേന്ദ്രനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ ജി. മുണ്ടയ്ക്കൽ ഹാജരായി. യുവതിയെ ആക്രമിച്ചയാൾ അറസ്റ്റിൽ പാരിപ്പള്ളി: ഹോട്ടൽ നടത്തിപ്പുകാരിയായ യുവതിയെ ആക്രമിച്ചയാളെ പൊലീസ് പിടികൂടി. തിരുവനന്തപുരം നാവായിക്കുളം വെട്ടിയറ പുത്തൻമഠം വീട്ടിൽ ശ്രീകുമാർ പോറ്റി (47) ആണ് പിടിയിലായത്. പാരിപ്പള്ളി സ്റ്റേഷൻ പരിധിയിൽ വീടിനോട് ചേർന്ന് യുവതി നടത്തുന്ന ഹോട്ടലിൽ കഴിഞ്ഞ ദിവസം വൈകിട്ടെത്തിയ ഇയാൾ ഭക്ഷണത്തിന് കറി കുറഞ്ഞുപോയി എന്നാരോപിച്ച് ഹോട്ടൽ ജീവനക്കാരുടെ മുന്നിൽ വച്ച് യുവതിയെ അസഭ്യം പറഞ്ഞ് കരണത്തടിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ പാരിപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നാവായിക്കുളത്ത് നിന്നാണ് പിടികൂടിയത്. പാരിപ്പള്ളി ഇൻസ്പെക്ടർ എ. അൽജബാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അനുരൂപ, സാബുലാൽ, എസ്.സി.പി.ഒ ഡോൾമ, സി.പി.ഒ സലാഹുദ്ദീൻ എന്നിവരടങ്ങിയ സംഘം പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.