വാളക്കോട് മേൽപാലം ഉടൻ പുതുക്കിപ്പണിയും

* വീതിക്കുറവുമൂലം ഇവിടെ അപകടങ്ങൾ പതിവാണ് പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ അപകടകരമായ വാളക്കോട് മേൽപാലം എത്രയും പെട്ടെന്ന് പുതുക്കി നിർമിക്കുമെന്ന് പി.എസ്. സുപാൽ എം.എൽ.എ. ഇതുസംബന്ധിച്ച് ബുധനാഴ്ച ദേശീയപാത അധികൃതർ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമുണ്ടായത്. നൂറ്റാണ്ടിലധികം പഴക്കമുള്ളതാണ് പാലം. ഒരു വാഹനത്തിന് മാത്രം പോകാൻ വീതിയുള്ള പാലം കൊടുംവളവിലായതിനാൽ അപകടവും ഗതാഗതക്കുരുക്കും പതിവാണ്. ദേശീയപാതയിൽ പഴയ മുഴുവൻ പാലങ്ങളടക്കം പുനർനിർമിച്ചിട്ടും വാളക്കോട് പാലത്തിന്‍റെ കാര്യം നീണ്ടുപോകുകയായിരുന്നു. ദേശീയപാത അധികൃതരും റെയിൽവേയും തമ്മിലുള്ള തർക്കവും ഇതിന് പ്രധാനകാരണമായിരുന്നു. എം.എൽ.എയും എൻ.എച്ച് അധികൃതരും മുനിസിപ്പൽ അധികൃതരും ഇന്നലെ പാലം സന്ദർശിച്ചു. തുടർന്നുള്ള ചർച്ചയിലാണ് പാലം എത്രയും പെട്ടെന്ന് പുനർനിർമിക്കാമെന്ന് എൻ.എച്ച് അധികൃതർ സമ്മതിച്ചത്. 16 മീറ്റർ വീതിയിലാണ് പുതിയ പാലം. എത്രയും വേഗം മേൽപാലത്തിന്‍റെ അതിരുകൾ അളന്ന് തിട്ടപ്പെടുത്തും. കിറ്റ്കോയെ തയാറാക്കാൻ ഏൽപിച്ചിരുന്ന ഡി.പി.ആർ വൈകിയാൽ പി.ഡബ്ല്യു.ഡി ഡിസൈൻ വിഭാഗത്തെയോ കൺസൾട്ടൻസിയെയോ നിയോഗിക്കും. യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, പ്രോജക്ട് ഡയറക്ടർ പ്രമോദ്, വൈസ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ ഡി. ദിനേശൻ, സജേഷ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.