കുന്നിക്കോട്: കൊല്ലം തിരുമംഗലം ദേശീയപാതയുടെ പച്ചില വളവ് ഭാഗത്തെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് വൈസ് പ്രസിഡൻറിൻെറ നേതൃത്വത്തില്‍ ജോലി തടഞ്ഞു. കോടികൾ മുടക്കിയാണ് ചേത്തടിമുതല്‍ കുന്നിക്കോടുവരെ സംരക്ഷണഭിത്തിയും ബാരിക്കേഡുകളും സ്ഥാപിക്കുന്നത്. പാതയിലെ അപകടമേഖലയായ പച്ചില വളവ് ഭാഗത്ത് വീതി കൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താതെ ബാരിക്കേഡുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. സമീപത്തെ പള്ളിയിലേക്കും മദ്റസയിലേക്കും കോളനിയിലേക്കും പോകുന്ന നിരവധിയാളുകള്‍ ഈ പാതയെ ആശ്രയിക്കുന്നുണ്ട്. അതിനാല്‍ പാതയുടെ വശങ്ങളില്‍ വീതി കൂട്ടി നടപ്പാത നിർമിക്കണമെന്ന് ആദ്യം മുതല്‍തന്നെ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, വീതി കൂട്ടാതെ ബാരിക്കേഡുകള്‍ നിർമിക്കാനുള്ള ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്. പ്രതിഷേധത്തെതുടര്‍ന്ന് ദേശീയപാത അതോറിറ്റിയെ വിവരമറിയിച്ചു. അസിസ്റ്റൻറ് എൻജിനീയറും ഓവർസിയറും അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പ്രദേശവാസികളും വിളക്കുടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാഹുലും ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തി. കാൽനടയാത്രക്കാർക്കും വലിയ വാഹനങ്ങള്‍ക്കും സൗകര്യപ്രദമായരീതിയില്‍ പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.