ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നു. ഓണത്തിന് ശേഷം 95 പോസിറ്റിവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 65 പേർക്ക് മാത്രമാണ് കോവിഡ് നെഗറ്റിവായത്. ആക്കൽ, മീയന, കാളവയലിൻെറ ഒരു ഭാഗം എന്നീ വാർഡുകളാണ് കണ്ടെയ്മൻെറ് സോണായി തുടരുന്നത്. പഞ്ചായത്തിൽ ഫസ്റ്റ്ലൈൻ ട്രീറ്റ്മൻെറ് സൻെററിൻെറ ഉദ്ഘാടനം നടന്നെങ്കിലും കോവിഡ് കേസുകൾ വർധിച്ചിട്ടും തുറന്ന് പ്രവർത്തിക്കുന്നില്ല. പൂയപ്പള്ളി പഞ്ചായത്തിൽ ആറ് പേർക്കാണ് നില വിൽ കോവിഡ് പോസിറ്റിവായത്. പയ്യക്കോട്, കുരിശുംമൂട്, മരുതമൺപള്ളി, കൊട്ടറ വാർഡുകൾ കണ്ടെയ്മൻെറ് സോണാണ്. ഇവിടെ ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറിനായി കൊട്ടറ സ്കൂൾ തെരഞ്ഞെടുത്തെങ്കിലും പ്രവർത്തനമില്ല. ഇളമാട് പഞ്ചായത്തിൽ 11 പേർക്കാണ് ഇതുവരെ കോവിഡ് പോസിറ്റിവായത്. അർക്കന്നൂർ, കണ്ണൻകോട്, കാരാളിക്കോണം എന്നീ വാർഡുകൾ കണ്ടെയ്ൻമൻെറ് സോണിലാണ്. ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു (ചിത്രം) കുളത്തൂപ്പുഴ: പോപുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കുളത്തൂപ്പുഴയിലെ നിക്ഷേപകര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ലൈലാബീവി ഉദ്ഘാടനം ചെയ്തു. നിക്ഷേപകരുടെ പരാതികള്‍ അതത് പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്നും കുളത്തൂപ്പുഴയില്‍ മാത്രം മൂന്നരകോടിയിലധികം രൂപയുടെ തട്ടിപ്പ് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും സംഭവത്തില്‍ കര്‍ശനമായ അന്വേഷണം ആവശ്യമാണെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സാബു എബ്രഹാം, റോയ് ഉമ്മന്‍, ജോസ്, കെ.കെ. കുര്യന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.