കൊല്ലം: ഓണക്കച്ചവടം പരിഗണിച്ച് പച്ചക്കറിക്കടകളുടെ പ്രവർത്തനം രാത്രി ഒമ്പത് വരെയാക്കണമെന്ന് കേരള വെജിറ്റബിൾ മർചൻറ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഓണക്കാലത്ത് കോവിഡ് പ്രതിരോധം പരിഗണിച്ച് കടകൾ വൈകീട്ട് ഏഴിന് അടയ്ക്കുക എന്ന നിർദേശം വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വിൽപനെക്കത്തിക്കുന്ന പച്ചക്കറി സാധനങ്ങൾ സമയത്ത് കച്ചവടം നടക്കാതെ കേടാകുന്നതിനാൽ വൻ സാമ്പത്തികനഷ്ടം വ്യാപാരികൾക്ക് നേരിടേണ്ടിവരുന്നു. രാത്രി ഒമ്പത് വരെ കടകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിച്ചാൽ പച്ചക്കറിരംഗത്തെ ഈ നഷ്ടവും ജനങ്ങളുടെ തിരക്കും ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും. ഈ വിഷയത്തിൽ അധികാരികളുടെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉടൻ ഉണ്ടാകണമെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.ജെ. അൻവറും പ്രസിഡൻറ് എ.പി.കെ. നവാസും ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയുൾപ്പടെയുള്ളവർക്ക് നിവേദനം അയക്കാനും യോഗം തീരുമാനിച്ചു. അടുത്തമാസം കോവിഡ് നിയന്ത്രണത്തിൽ അതീവജാഗ്രത വേണം -മന്ത്രി ശൈലജ (ചിത്രം) പരവൂർ: സംസ്ഥാനത്ത് അടുത്തമാസം കോവിഡ് നിയന്ത്രണത്തിൽ അതീവജാഗ്രത വേണമെന്നും ആരോഗ്യ പ്രവർത്തകരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തണമെന്നും മന്ത്രി കെ.കെ. ശൈലജ. നെടുങ്ങോലം രാമറാവു താലൂക്കാശുപത്രിയിൽ പരവൂർ നഗരസഭയുടെ ജനകീയഭരണത്തിൻെറ രജതജൂബിലി സ്മാരകമായി നിർമിച്ച കെട്ടിടം വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജി.എസ്. ജയലാൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭയുടെ പ്ലാൻ ഫണ്ടിൽനിന്ന് 1.7 കോടി ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. നഗരസഭ ചെയർമാൻ കെ.പി. കുറുപ്പ്, വൈസ് ചെയർപേഴ്സൺ ആർ. ഷീബ, ഡി.എം.ഒ ഡോ.ആർ. ശ്രീലത, മെഡിക്കൽ ഓഫിസർ ഡോ. എബ്രഹാം അശോക്, ഡോ.ജി. രാജു, മുനിസിപ്പൽ സെക്രട്ടറി എൻ.കെ. വ്രജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.