അഞ്ചൽ: ടൗണിലുടനീളം കൂടിക്കിടക്കുന്ന മാലിന്യക്കൂമ്പാരങ്ങളിൽനിന്ന് വമിക്കുന്ന ദുർഗന്ധവും മലിനജലവും വ്യാപാരികൾക്കും നാട്ടുകാർക്കും ദുരിതമായി. ദുർഗന്ധം കാരണം മൂക്ക് പൊത്തണം. അഞ്ചൽ-പുനലൂർ പാതയിൽ വനം റേഞ്ച് ഓഫിസിനു മുന്നിലും കുളത്തൂപ്പുഴ റോഡിൽ വെയിറ്റിങ് ഷെഡിന് മുൻവശത്തുമാണ് മാലിന്യം കുന്നുകൂടിക്കിടക്കുന്നത്. നൂറു കണക്കിന് യാത്രക്കാരാണ് നിത്യേന കുളത്തൂപ്പുഴ റോഡിലെ വെയിറ്റിങ് ഷെഡിൽ ദുർഗന്ധവും സഹിച്ച് ബസ് കാത്ത് നിൽക്കുന്നത്. പുനലൂർ, ചണ്ണപ്പേട്ട, വിളക്കുപാറ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ നിർത്തുന്നതിവിടെയായതിനാലാണ് യാത്രക്കാർക്ക് സഹികെട്ട് ഇവിടെ നിൽക്കേണ്ടിവരുന്നത്. അഞ്ചൽ, അലയമൺ ഗ്രാമപഞ്ചായത്തുകളുടെ സംഗമകേന്ദ്രമാണ് ആർ.ഒ ജങ്ഷൻ. സമ്പൂർണ ശുചിത്വ പദവി കൈ വരിച്ചതിനുള്ള പുരസ്കാരം നേടിയിട്ടുള്ള പഞ്ചായത്തുകളാണിവ രണ്ടും. മാലിന്യ സംസ്കരണം പഞ്ചായത്തുകളുടെ ചുമതലയിൽപെടുന്നതാണെങ്കിലും അധികൃതർക്ക് കുലുക്കമില്ല. മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം അസഹ്യമായതോടെ ആർ.ഒ ജങ്ഷനിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ കഴിഞ്ഞ ദിവസം അഞ്ചൽ ഗ്രാമപഞ്ചായത്ത് ഓഫിസിലെത്തി പരാതിപ്പെട്ടു. ചിത്രം: അഞ്ചൽ റേഞ്ച് ഓഫിസിനു മുന്നിലെ മാലിന്യക്കൂമ്പാരം (KE ACL - 4)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.