വൈപ്പിൻ: ചെറു മത്സ്യബന്ധനത്തിന് എതിരെ ഫിഷറീസ് വകുപ്പിന്റെ നടപടി തുടരുന്നു. കാളമുക്ക് ഫിഷിങ് ഹാർബർ കേന്ദ്രീകരിച്ച് ഫിഷറീസ് വകുപ്പ്- മറൈൻ എൻഫോഴ്സ്മെന്റ് ടീം നടത്തിയ പരിശോധനയിൽ ചെറുമത്സ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകൾകൂടി പിടിച്ചെടുത്തു. സെന്റ് ജോസഫ്, ചെറുപുഷ്പം ബോട്ടുകളാണ് ചെറു മത്സ്യങ്ങൾ സഹിതം പിടിയിലായത്. സർക്കാർ ഉത്തരവ് പ്രകാരം വേണ്ട മിനിമം ലീഗൽ സൈസ് (10 സെന്റിമീറ്റർ) ഇല്ലാത്ത 1800കിലോ കിളിമീൻ സെന്റ് ജോസഫ് ബോട്ടിൽനിന്ന് 2400 കിലോ ചെറുപുഷ്പം ബോട്ടിൽനിന്ന് കണ്ടെടുത്തു.
വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിൽനിന്ന് ഫിഷറീസ്-മറൈൻ എൻഫോഴ്സ്മെന്റ് ടീമാണ് ബോട്ടുകൾ കസ്റ്റഡിയിലെടുത്തത്. മുനമ്പം മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ പി.പി. സിന്ധുവാണ് ബോട്ടുകൾ പിടികൂടിയത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ജയശ്രീ തുടർനടപടി സ്വീകരിച്ചു. ബോട്ടുകൾക്ക് 2,50,000 രൂപ വീതം പിഴ ഈടാക്കി. ബോട്ടിൽ ഉണ്ടായിരുന്ന നല്ല മത്സ്യം ലേലംചെയ്ത് 60,000 രൂപ സെന്റ് ജോസഫ് ബോട്ടിൽനിന്ന് 65,000 രൂപ ചെറുപുഷ്പം ബോട്ടിൽനിന്ന് സർക്കാറിലേക്ക് അടപ്പിച്ചു. ചെറു മത്സ്യം കടലിൽ നിക്ഷേപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.