കോതമംഗലം: ആവോലിച്ചാൽ തടിക്കുളം-ഊന്നുകൽ റോഡിൽ തടിക്കുളത്ത് ഓട്ടത്തിനിടെ കാർ കത്തിനശിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് തലക്കോട് പുത്തൻകുരിശ് പോളശ്ശേരിയിൽ ഷൈജുവിെൻറ ഇൻഡിക്ക കാറിന് തീപിടിച്ചത്. പിതാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി തടിക്കുളത്ത് എൻജിൻ ഭാഗത്തുനിന്ന് അമിതമായി പുക വരുന്നതുകണ്ട് വാഹനം നിർത്തി.
പിതാവിനെ വാഹനത്തിൽനിന്ന് പെട്ടെന്ന് ഇറക്കുകയും ഓടിമാറുകയും ചെയ്തു. ക്ഷണനേരംകൊണ്ട് കാർ പൂർണമായി കത്തിക്കരിഞ്ഞു. കോതമംഗലം അഗ്നിരക്ഷാസേനയും ഊന്നുകൽ പൊലീസും ചേർന്ന് തീയണച്ചു. ഷോർട്ട്സർക്യൂട്ടാകാം അപകടകാരണമെന്ന് കരുതുന്നു. കോതമംഗലം അഗ്നിരക്ഷാസേനയിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.എം. മുഹമ്മദ് ഷാഫി, സേനാംഗങ്ങളായ ടി.പി. റഷീദ്, സിദ്ദീഖ് ഇസ്മയിൽ, കെ.എം. ഇബ്രാഹിം, ശംഭു മാധവ് എന്നിവർ തീകെടുത്തുന്നതിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.