ആലുവ: നഗരത്തില്‍ വന്‍ മോഷണത്തിന് പദ്ധതി തയാറാക്കി ആയുധങ്ങളുമായി എത്തിയ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. പെരുമ്പാവൂര്‍ ചേലാമറ്റം തൊട്ടിയില്‍ വീട്ടില്‍ ആല്‍ബിന്‍ (28), പാലക്കാട് കള്ളമല മുക്കാലി നാക്കുകാട്ട് വീട്ടില്‍ ഷാജി മാത്യു (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷന് പരിധികളില്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ ആറുമാസം മുമ്പാണ് ജയില്‍ മോചിതരായത്. ആലുവയിലും പരിസരങ്ങളിലും മോഷണം നടന്ന സാഹചര്യത്തില്‍ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിെൻറ മേല്‍നോട്ടത്തില്‍ പട്രോളിങ് ശക്തമാക്കിയിരുന്നു. ഇവരെക്കുറിച്ചും സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും വിശദമായി അന്വേഷണം നടത്തുമെന്നും എസ്.പി അറിയിച്ചു.
അന്വേഷണസംഘത്തില്‍ ആലുവ ഡിവൈ.എസ്.പി ജി. വേണു, ഇന്‍സ്പെക്ടര്‍ രാജേഷ്, എസ്.ഐമാരായ ബിനു തോമസ്, ജയന്‍, ഷാജു, രാജീവ്, എ.എസ്.ഐമാരായ ശ്രീകുമാര്‍, അബ്ദുൽ ഹമീദ്, എസ്.സി.പി.ഒമാരായ വാസുദേവന്‍, നിയാസ്, സി.പി.ഒ ദിലീഷ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.