ഉദുമ: കപ്പൽകഥകളും വിശേഷങ്ങളും കടലനുഭവങ്ങളും പരസ്പരം കൈമാറാൻ കിട്ടിയ അവസരം ആരും പാഴാക്കിയില്ല. അമ്പതോളം പേർ ഒരു കപ്പലിൽ ജോലി ചെയ്തതും പിന്നീടത് ഇരുപതിൽ താഴെ ആയപ്പോഴുണ്ടായ ജോലിഭാരവും വിരസതയും പ്രധാന വിഷയങ്ങളായി.
കടൽക്ഷോഭ ദുരിതങ്ങളും കടൽക്കൊള്ളക്കാരുടെ ഭീഷണിയും പലരും പങ്കുവെച്ചു. കപ്പലോട്ടക്കാരുടെ ഐക്യദിനത്തിൽ കണ്ണൂർ, കാസർകോട് ജില്ലയിൽനിന്നുള്ള അംഗങ്ങളെ പങ്കെടുപ്പിച്ച് കോട്ടിക്കുളം മർച്ചൻറ് നേവി ക്ലബ് സംഘടിപ്പിച്ച സംഗമത്തിലാണ് കപ്പൽ വിശേഷങ്ങൾ പങ്കുവെച്ചത്.
രക്ഷാധികാരി വി. കരുണാകരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പാലക്കുന്നിൽ കുട്ടി അധ്യക്ഷത വഹിച്ചു. യു.കെ. ജയപ്രകാശ്, നാരായണൻ കുന്നുമ്മൽ, ഇബ്രാഹിം കാഞ്ഞങ്ങാട്, രാഘവൻ ഉദയമംഗലം, കെ. പ്രഭാകരൻ, ഹുസൈൻ മൗവ്വൽ എന്നിവർ സംസാരിച്ചു.
മുതിർന്ന നാവികരെ പണക്കിഴിയും പൊന്നാടയും പുരസ്കാരങ്ങളും നൽകി ആദരിച്ചു. 65 പിന്നിട്ട പി. ദാസൻ നീലേശ്വരം, കെ. പ്രഭാകരൻ കുന്നുമ്മൽ, വി. നാരായണൻ പാക്കം, പി.വി. രാമകൃഷ്ണൻ പള്ളം തെക്കേക്കര, പി.കെ. ഭാസ്കരൻ പള്ളം, പി.വി. ഭാസ്കരൻ പള്ളം, കെ. ചന്ദ്രശേഖരൻ മലാംകുന്ന്, കെ. മധുസൂദനൻ പടന്നക്കാട്, കെ. കൃഷ്ണൻ കാഞ്ഞങ്ങാട് സൗത്ത്, കെ. രവീന്ദ്രൻ ചിറമ്മൽ, വി. അശോക് കുമാർ പട്ടത്താനം, വി. കുഞ്ഞിരാമൻ നായർ തച്ചങ്ങാട്, ഇ.ഡി. രാമചന്ദ്രൻ പട്ടത്താനം, ടി.എ. കുമാരൻ തൃക്കണ്ണാട്, പി. കരുണൻ കാസർകോട്, എൻ. ദാമോദരൻ പനയാൽ, 75 പിന്നിട്ട കെ.ടി. കൃഷ്ണൻ ഉദയമംഗലം, കെ. കുട്ടികൃഷ്ണൻ തൃക്കണ്ണാട്, കണ്ണൻ പി. പക്കീരൻ ചെമ്പിരിക്ക എന്നിവരെയാണ് പണക്കിഴിയും പൊന്നാടയും പുരസ്കാരവും നൽകി ആദരിച്ചത്.
ക്ലബ് അംഗങ്ങളായവരുടെ മക്കളിൽ പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ അഖിലചന്ദ്രന് (കാഞ്ഞങ്ങാട്) സ്വർണമെഡൽ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.