ഉദുമ: കരവിരുതിന്റെ കമനീയതയിൽ കുഞ്ഞികൃഷ്ണന്റെ വീട്ടുമുറ്റത്ത് ബേക്കൽ കോട്ടയും ബുർജ് ഖലീഫയും. കല്ലും സിമന്റും പെയിന്റും ഉപയോഗിച്ച് മൂന്നടി ഉയരത്തിൽ ബേക്കൽ കോട്ടയും അഞ്ചടി നീളത്തിൽ ഗൾഫിലെ ബുർജ് ഖലീഫയും തന്റെ വീട്ടുമുറ്റത്ത് കരവിരുതിൽ ഒരുക്കി കഴിവ് തെളിയിക്കുകയാണ് പള്ളിക്കര പാക്കം ചരൽക്കടവ് അടുക്കത്തിൽ കുഞ്ഞികൃഷ്ണൻ. പാക്കം ജി.എച്ച്.എസ് സ്കൂൾ പ്ലസ് ടു വിദ്യാർഥിയായ മകൻ ശ്രീഹരിയും കൂട്ടിനുണ്ട്.
ചിത്രരചനയിൽ നിരവധി സമ്മാനങ്ങൾ ശ്രീഹരി നേടിയിട്ടുണ്ട്. കരവിരുതിന്റെ ചാരുതയിൽ വീട്ടിനകത്തും പുറത്തും ഇവർ വരച്ച വർണചിത്രങ്ങളും രൂപങ്ങളും ഏറെയാണ് .
കല്ലുകെട്ട് ജോലിക്കാരനായ കുഞ്ഞികൃഷ്ണൻ 25 വർഷം മുമ്പാണ് ദുബൈയിലെത്തിയത്. പ്രവാസ ജീവിതത്തോട് വിടപറഞ്ഞ് നാട്ടിൽ മരമിൽ ജോലിയിലായിരുന്ന കുഞ്ഞികൃഷ്ണൻ വിവിധ ശില്പ നിർമാണത്തിരക്കിലാണിപ്പോൾ. മകനോടൊപ്പം കലയിൽ കൗതുകങ്ങൾ സൃഷ്ടിച്ച് നാട്ടുകാരുടെ കൈയടി നേടുകയാണ് അച്ഛനും മകനും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.