കാഞ്ഞങ്ങാട്: മലയോര ഗ്രാമങ്ങളിലേക്കുള്ള ബസ് നിരക്ക് പുനഃക്രമീകരിച്ചുള്ള മോട്ടോര്‍ വാഹന വകുപ്പ്. കൊന്നക്കാട്-കാഞ്ഞങ്ങാട് (പരപ്പ വഴി), കാലിച്ചാനടുക്കം-ഏഴാംമൈൽ റൂട്ടുകളിലെ ബസ് യാത്രക്ക് ചെലവ് കുത്തനെ കുറയും. 1974ൽ നിര്‍ണയിച്ച ഫെയര്സ്റ്റേജാണ് മടിക്കൈ സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്റെ പരാതിയിൽ പരിഷ്കരിച്ചത്.
കാഞ്ഞങ്ങാടിനും മാവുങ്കാലിനും ഇടയിൽ ഈടാക്കിയിരുന്ന കിഴക്കുംകര സ്റ്റേജ് ഈ പട്ടികയിലും ഇടംപിടിക്കാത്തതോടെ പാറപ്പള്ളി ഭാഗത്തേക്കുള്ള ഓരോ സ്ഥലത്തേക്കും രണ്ട് മുതൽ മൂന്ന് രൂപ വരെ കുറയും. വെള്ളരിക്കുണ്ടിനും പരപ്പക്കും ഇടയിൽ മങ്കയം സ്റ്റേജ് ഒഴിവാക്കിയതോടെ ഇവിടെയും നിരക്ക് കുറയും.
ഏഴാംമൈലിനും കാലിച്ചാനടുക്കത്തിനും ഇടയിൽ പോര്‍ക്കളം ഒഴിവാക്കുകയും തായന്നൂരും വളാപ്പാടിയും ഒഴിവാക്കി എട്ടുപൊതിപ്പാട് സ്റ്റേജായി നിര്‍ണയിക്കുകയും ചെയ്തു. ഇതോടെ ഏഴാംമൈൽ കാലിച്ചാനടുക്കം യാത്രക്ക് 23 രൂപക്കു പകരം 18 രൂപയാകും. കൊന്നക്കാട്, വെള്ളരിക്കുണ്ട്-കാഞ്ഞങ്ങാട് യാത്രക്കും അഞ്ചു രൂപ കുറയും.
പടിമരുത്, പൂടുംകല്ല്, വണ്ണാത്തിക്കാനം, കള്ളാർ സെക്കൻഡ്, മാലക്കൽ ആശുപത്രി, കോളിച്ചാൽ സെക്കൻഡ്, പനത്തടി, ബളാന്തോട്, പെരുന്തംകയം, പാണത്തൂർ ബസ് സ്റ്റാൻഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.