മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട. പൊലീസിനെ വെട്ടിച്ചു കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. പ്രതി ഓടിരക്ഷപ്പെട്ടു. ചൊവ്വാഴ്ച ൈവകീട്ട് മൂന്ന് മണിയോടെ കർണാടക -കേരള അതിർത്തിയിലാണ് സംഭവം. കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന മഞ്ചേശ്വരം പൊലീസ്, അതുവഴി വാഴക്കുലയുമായി വന്ന പിക്കപ് വാനിന് കൈകാണിച്ചെങ്കിലും നിർത്താതെ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിക്കപ്പിനെ കുഞ്ചത്തൂർ, മഹാലിങ്കേശ്വര, ഗെരുക്കട്ടെ വഴി രണ്ടു കിലോമീറ്ററോളം പൊലീസ് പിന്തുടർന്നു. സന്നടുക്കയിൽ റോഡ് പണി നടക്കുന്നതിനാൽ വാനിന് മുന്നോട്ടു പോകാൻ സാധിച്ചില്ല. തുടർന്ന് ഡ്രൈവർ വാൻ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. കെ.എ 18 ബി 5486 നമ്പർ പിക്കപ് വാനാണ് ഉപേക്ഷിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ട് കിലോ തൂക്കം വരുന്ന 54 പെട്ടികൾ പഴക്കുലയുടെ അടിഭാഗത്തുനിന്ന് കണ്ടെടുക്കുകയായിരുന്നു. ഇതിന് 17 ലക്ഷം രൂപ വിലമതിക്കുമെന്ന് പൊലീസ് പറഞ്ഞു. മഞ്ചേശ്വരം സി.ഐ അനൂബ്കുമാർ, എസ്.ഐ ബാലചന്ദ്രൻ, പൊലീസുകാരായ അഭിജിത്ത്, പ്രവീൻ, മനു എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.