നീലേശ്വരം: മലയോര മേഖലയിലേക്കുള്ള പ്രധാന പാതയായ നീലേശ്വരം-എടത്തോട് റോഡിൻെറ മെക്കാഡം ടാറിങ് പ്രവൃത്തി നിലച്ചു. നീലേശ്വരം -ഇടത്തോട് 13 കിലോമീറ്റർ റോഡാണ് നവീകരിക്കേണ്ടത്. ഇതിൽ എടത്തോട് മുതൽ ചോയ്യങ്കോട് വരെ ഭാഗികമായി ടാറിങ് ചെയ്തിട്ടുണ്ട്. ഇനി ചോയ്യങ്കോട് മുതൽ നീലേശ്വരം വരെയാണ് ടാറിങ് ചെയ്യേണ്ടത്. കരാർ ഏറ്റെടുത്ത് ഒന്നര വർഷം കഴിഞ്ഞെങ്കിലും ഇതുവരെയായി ടാറിങ് പ്രവൃത്തി പൂർത്തിയാക്കാൻ സാധിച്ചില്ല. 2018-19ലാണ് കരാർ ഏറ്റെടുത്തത്. 18 മാസം കൊണ്ട് പണി തീർക്കാമെന്നുള്ള ഉറപ്പിലാണ് കരാർ. എന്നാൽ, ഒന്നര വർഷത്തിനുള്ളിൽ താലൂക്ക് ആശുപത്രി മുതൽ ചോയ്യങ്കോട് വരെ പാലായി, നരിമാളം വളവിൽ റോഡ് കിളച്ചിട്ട് താറുമാറാക്കിയതല്ലാതെ നവീകരണം നടന്നില്ല. നിലവിലുള്ള റോഡ് പൊളിച്ചാണ് പ്രവൃത്തി. അതിനാൽ ഈ ഭാഗങ്ങളിൽ യാത്ര ദുസ്സഹമാണ്. പൂവാലംകൈ, പുത്തരിയടുക്കം, നരിമാളം, ചോയ്യങ്കോട് എന്നിവിടങ്ങളിൽ റോഡില്ലാത്ത അവസ്ഥയാണ്. ടാറിങ് ഇളക്കിമാറ്റിയ പാലായി റോഡ്, നരിമാളം വളവ് എന്നിവിടങ്ങളിൽ താമസിക്കുന്നവർ പൊടിശല്യം കാരണം പൊറുതിമുട്ടി. റോഡ് വീതികൂട്ടുന്നതിൻെറ ഭാഗമായി നീലേശ്വരം കോൺെവൻറ് ജങ്ഷൻ മുതൽ ബ്ലോക്ക് ഓഫിസ് വരെ സ്വകാര്യ സ്ഥലം ഏറ്റെടുത്തിട്ട് മാസങ്ങളായി. ടാറിങ് പുനരാരംഭിക്കാൻ കിനാനൂർ കരിന്തളം പഞ്ചായത്ത്, നീലേശ്വരം നഗരസഭാധികൃതർ കരാറുകാരനിൽ സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.