കാസർകോട്: ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ നാല് തലങ്ങളിലും സി.പി.എമ്മിന് കൂടുതൽ സീറ്റ്. ജില്ല ഡിവിഷനുകൾ ഉൾെപ്പടെ 877 വാർഡുകളിൽ സി.പി.എമ്മിന് 423 സീറ്റുകൾ ലഭിച്ചു. ജില്ല പഞ്ചായത്തിൽ ഒമ്പതിൽ മത്സരിച്ച് നാലും ബ്ലോക്കിൽ 53ൽ മത്സരിച്ച് 30ഉം നഗരസഭകളിൽ 46ൽ മത്സരിച്ച് 38, ഗ്രാമ പഞ്ചായത്തുകളിൽ 352ൽ മത്സരിച്ച് 239 സീറ്റുകളും സി.പി.എമ്മിനു ലഭിച്ചു. ഇടതുപക്ഷത്ത് സി.പി.െഎക്ക് 24 ഗ്രാമ പഞ്ചായത്തു വാർഡുകളിലും നാലു ബ്ലോക്കുകളിലും രണ്ട് നഗരവാർഡുകളിലും ഒരു ജില്ല ഡിവിഷനിലും പ്രാതിനിധ്യമുണ്ടായി. െഎ.എൻ.എല്ലിന് നാലു പഞ്ചായത്തു വാർഡുകൾ ലഭിച്ചു. നഗരസഭയിൽ നാലും സീറ്റുകൾ ലഭിച്ചിട്ടുണ്ട്. ലോക് താന്ത്രിക്കിന് ഒരു ജില്ല ഡിവിഷനും ഒരു നഗരവാർഡും ലഭിച്ചു. കേരള കോൺഗ്രസ് മാണി വിഭാഗത്തിന് ഒരു ജില്ല ഡിവിഷനും ഒരു ഗ്രാമവാർഡും മാത്രമാണ് ലഭിച്ചത്. 12 വാർഡുകളിലാണ് കേരള കോൺഗ്രസ് എം മത്സരിച്ചത്. സി.പി.എം, സി.പി.െഎ, െഎ.എൻ.എൽ കക്ഷികൾക്കായി 17 പാർട്ടി സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. യു.ഡി.എഫിൽ കോൺഗ്രസിന് ജില്ല ഡിവിഷനിൽ മൂന്നും ഗ്രാമ പഞ്ചായത്തിൽ 116 വാർഡുകളും ലഭിച്ചു. ബ്ലോക്കിൽ 17, നഗരസഭയിൽ 11 എന്നിങ്ങനെ ലഭിച്ചു. മുസ്ലിം ലീഗിന് 126 വാർഡുകളും 17 ബ്ലോക്ക് ഡിവിഷനുകളും 32 നഗര വാർഡുകളും ലഭിച്ചു. ജില്ല പഞ്ചായത്തിൽ നാലുസീറ്റുകളാണ് ലീഗിനുള്ളത്. ബി.ജെ.പിക്ക് 112 വാർഡുകൾ ലഭിച്ചു. രണ്ട് ജില്ല ഡിവിഷനുകൾ, 13 ബ്ലോക്ക് ഡിവിഷനുകൾ, 20 നഗരവാർഡുകൾ എന്നിങ്ങനെയാണ് ബി.ജെ.പിയുടെ പ്രകടനം. കോൺഗ്രസ് വിമതരുടെ കൂട്ടായ്മയായ ഇൗസ്റ്റ് എളേരിയിലെ ഡി.ഡി.എഫിനു ഏഴു വാർഡുകൾ ലഭിച്ചു. എസ്.ഡി.പി.െഎക്ക് ഒരു ബ്ലോക്ക് ഡിവിഷനും ഒരു നഗര ഡിവിഷനും അഞ്ചു ഗ്രാമ പഞ്ചായത്തു വാർഡുകളും ലഭിച്ചു. സി.എം.പിക്ക് ഒരു ബ്ലോക്ക് ഡിവിഷൻ ലഭിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്തിലും നഗരസഭയിലുമായി ഒരു യു.ഡി.എഫ് വിമതനും ഗ്രാമ പഞ്ചായത്തിൽ നാലു വിമതരും യു.ഡി.എഫ് പക്ഷത്തു ജയിച്ചു. ഗ്രാമ പഞ്ചായത്തുതലത്തിൽ സി.പി.എം 456, കോൺഗ്രസ് 352, മുസ്ലിം ലീഗ് 270, സി.പി.െഎ 72, െഎ.എൻ.എൽ 60,സി.എം.പി രണ്ട്, വെൽെഫയർ പാർട്ടി 7, കേരള കോൺഗ്രസ് എം 12, ജോസഫ് ഗ്രൂപ് 7, എസ്.ഡി.പി.െഎ 43, പി.ഡി.പി ഏഴ്, ബി.ജെ.പി 460 എന്നിങ്ങനെയാണ് മത്സരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.