കാസർകോട്: സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ എ.ഡി.എം എന്‍. ദേവീദാസിൻെറ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. സ്വാതന്ത്ര്യ ദിന പരേഡിൻെറ ഭാഗമായി മുന്നൊരുക്കം നടത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാന സര്‍ക്കാറില്‍ നിന്നും ഇതുസംബന്ധിച്ച് കൃത്യമായ മാർഗനിര്‍ദേശങ്ങള്‍ ലഭിക്കുന്ന മുറക്ക് കൂടുതല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് എ.ഡി.എം അറിയിച്ചു. കോവിഡ് നിർവ്യാപന നിർദേശങ്ങള്‍ കര്‍ശനമായി പാലിച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കണമെന്ന് എ.ഡി.എം അറിയിച്ചു. 46.2375 മില്ലി മീറ്റര്‍ മഴ ലഭിച്ചു കാസർകോട്: ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 46.2375 മില്ലി മീറ്റര്‍ മഴ ലഭിച്ചു. ജൂണ്‍ ഒന്നിന് കാലവര്‍ഷം ആരംഭിച്ചതു മുതല്‍ ജില്ലയില്‍ ഇതുവരെയായി 2189.9871 മില്ലി മീറ്റര്‍ മഴ ലഭിച്ചിട്ടുണ്ട്. ഇതുവരെയായി അഞ്ച് വീട് പൂർണമായും 42 വീട് ഭാഗികമായും ജില്ലയില്‍ തകര്‍ന്നു. മൃഗസംരക്ഷണ വകുപ്പ്: ഡോക്ടര്‍മാരുടെ രാത്രികാല അവശ്യസേവനം പുനരാരംഭിച്ചു കാസർകോട്: ജില്ലയില്‍ കാറഡുക്ക ഒഴികെയുള്ള േബ്ലാക്കുകളില്‍ മൃഗ ഡോക്ടര്‍മാരുടെ രാത്രികാല അവശ്യസേവനം പുനരാരംഭിച്ചു. വൈകീട്ട് ആറുമുതല്‍ രാവിലെ ആറുവരെ സേവനം ലഭ്യമാണ്. കാസര്‍കോട് ബ്ലോക്കില്‍ ജില്ല വെറ്ററിനറി കേന്ദ്രത്തിലാണ് ഡോക്ടര്‍ പ്രവര്‍ത്തിക്കുക (ഡോ. നിതീഷ് ഫോണ്‍: 9188759071). മഞ്ചേശ്വരം ബ്ലോക്കില്‍ മംഗൽപാടി മൃഗാശുപത്രി കേന്ദ്രീകരിച്ചാണ് ഡോക്ടര്‍ പ്രവര്‍ത്തിക്കുക (ഡോ. അഭിജിത്ത്- 8891910466). കാഞ്ഞങ്ങാട് മൃഗാശുപത്രി കേന്ദ്രീകരിച്ചാണ് കാഞ്ഞങ്ങാട് ബ്ലോക്കില്‍ ഡോക്ടര്‍ പ്രവര്‍ത്തിക്കുക (ഡോ. സായൂജ് -9605896802). നീലേശ്വരം ബ്ലോക്കില്‍ ചെറുവത്തൂര്‍ മൃഗാശുപത്രി കേന്ദ്രീകരിച്ചാണ് ഡോക്ടറുെട സേവനം ലഭ്യമാവുക (ഡോ. അവിനാശ് -9645788166). പരപ്പ ബ്ലോക്കില്‍ പരപ്പ കേന്ദ്രീകരിച്ചാണ് ഡോക്ടര്‍ പ്രവര്‍ത്തിക്കുക (ഡോ. ധനഞ്ജയ്- 8304053308). രാത്രികാല അവശ്യസേവനങ്ങള്‍ക്കായി ഈ ഡോക്ടര്‍മാരുടെ സേവനം ഉപയോഗിക്കാമെന്ന് മൃഗസംരക്ഷണ വകുപ്പ് ജില്ല ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.