ഓട്ടോമാറ്റിക് ഷവർ സ്ഥാപിച്ചു

കാഞ്ഞങ്ങാട്: മികവുറ്റ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധാകേന്ദ്രമായി മാറിയ അതിഞ്ഞാലിലെ ഹദിയ ബനാത്ത്വാല സൻെററിൻെറ കീഴിലുള്ള മരണാനന്തര ചടങ്ങുകൾ നിർവഹിക്കുന്ന കേന്ദ്രത്തിൽ ഓട്ടോമാറ്റിക് ഷവർ സംവിധാനം സ്ഥാപിച്ചു. തോയമ്മൽ ജുമാമസ്ജിദിനോട് ചേർന്നുള്ള ബനാത്ത് വാല സൻെററിൻെറ കീഴിലുള്ള മരണാനന്തര ചടങ്ങുകൾ നിർവഹിക്കുന്ന കേന്ദ്രത്തിൽ ഓട്ടോമാറ്റിക് ഷവറിൻെറ സമർപ്പണം ഹദിയ അതിഞ്ഞാൽ ചെയർമാൻ എം.ബി.എം. അഷറഫ് ബനാത്ത് വാല സ്റ്റഡി സൻെറർ സെക്രട്ടറി ബഷീർ ആറങ്ങാടിക്ക് കൈമാറി നിർവഹിച്ചു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. തുടർന്ന് നടന്ന പൊതുയോഗം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ട്രഷറർ പാലക്കി സി. കുഞ്ഞാമദ് ഹാജി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ആക്ടിങ് പ്രസിഡൻറ് എ. ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. മുബാറക് ഹസൈനാർ ഹാജി, മൊയ്തു മൗലവി, വൺ ഫോർ അബ്ദുൽ റഹ്മാൻ, ഹദിയ അതിഞ്ഞാൽ, ജനറൽ കൺവീനർ ഖാലിദ് അറബിക്കാടത്ത്, തെരുവത്ത് മൂസഹാജി, എം.എം. നാസർ, മുതിർന്ന മാധ്യമ പ്രവർത്തകൻ ടി. മുഹമ്മദ് അസ്ലം, പി.എം. ഫാറൂഖ് അബുദാബി, മൊയ്തു മൗലവി, ടി. അബൂബക്കർ ഹാജി, ടി. റംസാൻ, സി.എച്ച്. ഹമീദ് ഹാജി, എം.കെ. റഷീദ്, സി.എച്ച്. സുലൈമാൻ, അഹമ്മദ് കിർമാണി, കെ. കുഞ്ഞിമൊയ്തീൻ, ബി. മുഹമ്മദ്, സി.എച്ച്. കുഞ്ഞബ്ദുല്ല, റഫീഖ് കല്ലിയായിൽ, നൂറുദ്ദീൻ കപ്പൽ, മൊയ്തു ആറങ്ങാടി, എം.റഷീദ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.