തലശ്ശേരി: കൊട്ടിയൂർ അമ്പായത്തോടിൽ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. കൊട്ടിയൂർ അമ്പായത്തോട് നമ്പുടാകം ഹൗസിൽ ജെസ്വിൻ എന്ന വാവയെ (29) ആണ് തലശ്ശേരി അതിവേഗ (പോക്സോ) കോടതി ജഡ്ജി സി.ജി. ഗോഷ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം അധിക തടവ് അനുഭവിക്കണം.
2013 ഒക്ടോബർ 12നാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടിലാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പ്രതിയിൽനിന്ന് പിഴ ലഭിച്ചാൽ പെൺകുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. കേസിൽ 15 സാക്ഷികളെ വിസ്തരിച്ചു. കേളകം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇരകൾക്കുള്ള സർക്കാറിെൻറ സഹായമായ ഒന്നര ലക്ഷം രൂപ നൽകാൻ ലീഗൽ സർവിസ് അതോറിറ്റിയോടും കോടതി നിർദേശം നൽകി. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.കെ. ഷൈമ കേസിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.