ശ്രീകണ്ഠപുരം: മടമ്പം-അലക്സ് നഗർ റോഡിൽ പുഴയോരം ഇടിയുന്നത് അപകടഭീഷണിയുണ്ടാകുന്നു. 2020ലെ പ്രളയ സമയത്ത് അലക്സ് നഗർ കുരിശുപള്ളിക്കു സമീപത്തെ റോഡിന്റെ പകുതിയോളം പുഴയിലേക്കിടിഞ്ഞിരുന്നു. ഇതിന് സമീപത്തായാണ് കഴിഞ്ഞ മാസം മുതൽ വീണ്ടും ഇടിയാൻ തുടങ്ങിയത്.
റോഡിന്റെ ഇതര ഭാഗങ്ങളിലും വിണ്ടു കീറിയിട്ടുണ്ട്. റോഡിടിഞ്ഞതിനാൽ നിലവിൽ
ചെറിയ വാഹനങ്ങൾക്കുപോകാനുള്ള സൗകര്യമേയുള്ളുവെങ്കിലും അപകടാവസ്ഥ മനസ്സിലാക്കാതെ മറ്റു വാഹനങ്ങളും ഇതുവഴി പോകുന്നുണ്ട്. ഈ ഭാഗങ്ങളിൽ ഉടൻ സംരക്ഷണഭിത്തി കെട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാത്രികാലങ്ങളിൽ കരയിടിയുന്നതറിയാതെ ഈ മേഖലകളിലെ പുഴയോരത്തുകൂടി പലരും നടന്നു പോകാറുണ്ട്. ഇത് കൂടുതൽ അപകടമുണ്ടാകുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. കാഞ്ഞിലേരി -അലക്സ് നഗർ പാലത്തിന്റെ നിർമാണം പൂർത്തിയായാൽ ഇതു വഴിയുള്ള വാഹനങ്ങളുടെ എണ്ണവും വർധിക്കും.
ഇതിന് മുമ്പ് ഇടിഞ്ഞ ഭാഗം പുനർനിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കഴിഞ്ഞ മാസം ചെറുകിട ജലസേചന വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയറെ നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അരിക് കെട്ടി ബലപ്പെടുത്താൻ 2.5 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.