കാപ്പാടൻ ശശിധരനും രാജേഷ് പാലങ്ങാട്ടും ചിറക്കലിൽ നടന്ന പ്രതിഷേധത്തിൽ മഞ്ഞക്കുറ്റി പിഴുതു മാറ്റുന്നു (ഫയൽ ചിത്രം), കെ-റെയിൽ സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയതിനെ തുടർന്ന് കണ്ണൂർ പഴയ ബസ് സ്റ്റാൻഡ്

പരിസരത്തെ സ്ഥാപിച്ചിരുന്ന മഞ്ഞക്കുറ്റി യുത്ത് കോൺഗ്രസ് പ്രവർത്തകർ പിഴുതെടുക്കുന്നു 

മധുരം പങ്കുവെച്ച് ജയിൽവാസം അനുഷ്ഠിച്ച സമരക്കാർ

ചെറുകുന്ന്: ബുധനാഴ്ചത്തെ മന്ത്രിസഭായോഗ തീരുമാനം മുഖ്യമന്ത്രി വി.ഡി. സതീശൻ വിശദീകരിച്ചപ്പോൾ, നാലുവർഷം മുമ്പ് കെ-റെയിൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി ജയിൽവാസം അനുഷ്ഠിച്ച സമരക്കാർ മധുരം വിതരണം നടത്തി. അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ആഹ്വാന പ്രകാരം ചിറക്കൽ റെയിൽവേ ഓവർ ബ്രിഡ്ജിനു സമീപത്തെ വീട്ടു മുറ്റത്ത് സ്ഥാപിച്ച മഞ്ഞക്കുറ്റി പിഴുതെറിഞ്ഞ കാപ്പാടൻ ശശീധരനും രാജേഷ് പാലങ്ങാട്ടും ആഹ്ലാദം പങ്കുവെച്ചത്.

2022 ഫെബ്രുവരി എട്ടിന് 6.30ന് ചിറക്കലിലെ റെയിൽവേ ഓവർ ബ്രിഡ്ജിനു സമീപത്തുള്ള വീട്ടുവളപ്പിൽ മഞ്ഞക്കല്ല് സ്ഥാപിച്ചപ്പോൾ വീട്ടുകാരുടെ ശബ്ദം കേട്ടാണ് കാപ്പാടൻ ശശിധരനും രാജേഷ് പാലങ്ങാട്ടും ഓടിയെത്തിയത്. അവർ ഉടൻ തന്നെ മഞ്ഞക്കല്ല് പിഴുതെറിഞ്ഞു. സ്ഥലത്തെത്തിയ വളവട്ടണം പൊലീസും ഡിവൈ.എസ്.പി പി. സദാനന്ദനും ചേർന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു. റിമാൻഡിലായ ഇവർക്ക് കെ-റെയിൽ വിരുദ്ധ സമരസമിതിയും ജില്ല കോൺഗ്രസ് നേതൃത്വവും ഇടപെട്ടാണ് ജാമ്യം ലഭിച്ചത്. വർഷങ്ങൾ കഴിഞ്ഞെങ്കിലും കേസ് നിലനിൽക്കുന്നതിനാൽ അന്നുമുതൽ കോടതി കയറി ഇറങ്ങുകയാണിവർ. കാപ്പാടൻ ശശീധരൻ നിലവിൽ ഡി.സി.സി എക്സിക്യൂട്ടീവ് മെംബറും രാജേഷ് പാലങ്ങാട്ട് കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാണ്.

Tags:    
News Summary - Protesters who served time in prison by sharing sweets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.