ദേശീയ പാത വികസനത്തിന്റെ ഭാഗമായി പണി പുരോഗമിക്കുന്ന വേളാപുരം ജങ്ഷൻ

പാപ്പിനിശ്ശേരി: ദേശീയപാത വികസനം തകൃതിയായി നടക്കുന്ന വേളാപുരം ജങ്ഷനിൽ അപകടം പതിയിരിക്കുന്നു. വാഹനം തിരിച്ചു വിടുന്നതിന്റെ ഭാഗമായി ഹൈവേയിൽ പ്രവേശിക്കുന്ന വാഹനങ്ങൾ അമിത വേഗത്തിൽ വരുന്നതാണ് അപകടം കൂടാൻ കാരണം. വേളാപുരം ബസ് സ്റ്റോപ്പും ഓട്ടോറിക്ഷ സ്റ്റാൻഡ് ഉൾപ്പെടുന്നതാണ് വേളാപുരം ജങ്ഷൻ.

കാല്‍നടയാത്രക്കാർക്കും സ്കൂൾ കുട്ടികൾക്കും റോഡ് മുറിച്ചുകടക്കാൻ കഴിയാത്ത സ്ഥിതിയാണ്. അധികൃതർ അടിയന്തരമായി ഗതാഗത സംവിധാനം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മൂന്ന് ദിവസത്തിനുള്ളിൽ ചെറുതും വലുതുമായ അപകടം നടന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. ഇനിയും വലിയ അപകടം ഉണ്ടാകാത്തിരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പ്രദേശ വാസികള്‍ ആവശ്യപ്പെടുന്നു.

Tags:    
News Summary - Velapuram road- dangerous Junction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.