രഘുദാസ്

സ്കൂട്ടറി‍ൻെറ പിൻസീറ്റിൽ യാത്ര ചെയ്തിരുന്നയാൾ റോഡിൽ തെറിച്ചുവീണ് മരിച്ചു

പാപ്പിനിശ്ശേരി: സഹപ്രവർത്തക‍െൻറ സ്കൂട്ടറിൽ പിൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്നയാൾ റോഡിലേക്ക് തെറിച്ചുവീണ് ദാരുണമായി മരിച്ചു.കണ്ണൂര്‍ പള്ളിക്കുന്ന് പന്നേൻപാറ സ്വദേശി സുദീപ്തം വീട്ടിൽ രഘുദാസാണ് (52) മരിച്ചത്.

തളിപ്പറമ്പ് കേനന്നൂർ ഹോണ്ട കമ്പനി ജീവനക്കാരനാണ്. ജോലി കഴിഞ്ഞ് സുഹൃത്തായ ഷിനുവിനോടൊപ്പം വീട്ടിലേക്ക് മടങ്ങവേ പാപ്പിനിശ്ശേരി ഗ്രാമീൺ ബാങ്കിന് സമീപത്തെത്തിയപ്പോൾ സ്കൂട്ടർ തെന്നി രഘുദാസ് തെറിച്ചുവീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ രഘുദാസിനെ നാട്ടുകാർ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവം.

മൃതദേഹം കണ്ണൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.പരേതരായ കെ.സി. രാമചന്ദ്ര‍െൻറയും സതിയുടെയും മകനാണ്.ഭാര്യ: സുനിത.മക്കൾ: നിഖിത. നിത്യ.സഹോദരങ്ങൾ: രവിദാസ്, പരേതനായ രാമദാസ്.





Tags:    
News Summary - accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.