കാസര്‍കോട് ജനറൽ ആശുപത്രിയില്‍ ട്രൂനാറ്റ് ടെസ്റ്റ് ആരംഭിച്ചു കാസർകോട്: ഇനി മുതല്‍ കോവിഡ് 19 പരിശോധനാ ഫലം രണ്ട് മണിക്കൂറില്‍ അറിയാം. ട്രൂനാറ്റ് ടെസ്റ്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ചു. രണ്ട് മെഷീനുകളുടെ പ്രവര്‍ത്തനം ആശുപത്രിയില്‍ ലഭിക്കും. ഒരേ സമയം രണ്ട് പേര്‍ അടങ്ങിയ മൂന്ന് ബാച്ച് പരിശോധനയിലൂടെ ആറ് പേരുടെ സ്രവങ്ങളുടെ പരിശോധന ഓരോ ദിവസവും സാധ്യമാകും. ടെസ്റ്റ് സൻെറര്‍ കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. രാജാറാം ഉദ്ഘാടനം ചെയ്തു. പരിശോധനക്കായി തൊണ്ടയിലെ സ്രവം തന്നെയാണ് സ്വീകരിക്കുന്നത്. കിടത്തിച്ചികിത്സയിലുള്ള രോഗികള്‍ക്കും അത്യാസന്ന നിലയിലുള്ളവര്‍ക്കും മൃതദേഹത്തിൻെറ കോവിഡ് ടെസ്റ്റിനും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാനാവും. ഫലം ലഭിക്കാനായി നീണ്ട നേരത്തെ കാത്തിരിപ്പ് ഈ മഷീന് വരുന്നതോടെ ഒഴിവാക്കാം. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ജൂണ്‍ 27ന് ടെസ്റ്റിൻെറ ട്രയല്‍ റണ്‍ നടത്തിയിരുന്നു. ട്രയല്‍ സമയത്ത് എടുത്ത സ്രവം നെഗറ്റിവ് ആയിരുന്നു. ട്രൂനാറ്റ് ടെസ്റ്റിൻെറ ആദ്യസ്രവ പരിശോധന ശനിയാഴ്ച നടന്നു. കിടത്തിച്ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ സ്രവങ്ങളാണ് ഇന്ന് പരിശോധിച്ചതെന്നും പരിശോധിച്ച മൂന്ന് സ്രവങ്ങളും നെഗറ്റിവാണെന്നും കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. രാജാറാം പറഞ്ഞു. പടം COVID TEST prd ട്രൂനാറ്റ് ടെസ്റ്റ് റൂം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. രാജാറാം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.