തളിപ്പറമ്പ് നഗരസഭയിൽ 11 വാർഡുകൾ ഇന്നുമുതൽ തുറക്കും

കോവിഡ് ഇല്ലാത്ത വാർഡുകളാണ് തുറക്കുന്നത് തളിപ്പറമ്പ്: ആഗസ്റ്റ് 15ന് ശേഷം കോവിഡ് റിപ്പോർട്ട് ചെയ്യാത്ത തളിപ്പറമ്പ് നഗരസഭയിലെ വാർഡുകളെ കണ്ടെയ്ൻമൻെറ് സോണിൽ നിന്ന് മാറ്റാൻ സബ് കലക്ടർ വിളിച്ച യോഗം ശിപാർശ ചെയ്തു. ഇതിൻെറ അടിസ്ഥാനത്തിൽ നഗരസഭയിലെ 11 വാർഡുകൾ വെള്ളിയാഴ്ച മുതൽ തുറക്കും. പുഴകുളങ്ങര (മൂന്ന്), ഹബീബ് നഗർ (16), കോടതിമൊട്ട (18), നേതാജി (20), കാക്കൻഞ്ചാൽ (22), കുറ്റിക്കോൽ (23), തുരുത്തി (24), കൂവോട് (25), പൂക്കോത്ത് തെരു (29), കീഴാറ്റൂർ (30), പാലയാട്(32) എന്നീ വാർഡുകളാണ് തുറക്കാൻ അനുമതി നൽകിയിട്ടുള്ളത്. തളിപ്പറമ്പിൽ ആഗസ്റ്റ് ഏഴുമുതൽ ആരംഭിച്ച സമ്പൂർണ ലോക്ഡൗൺ അനിയന്ത്രിതമായി നീളുന്ന പശ്ചാത്തലത്തിലാണ് സബ് കലക്ടർ എസ്. ഇലക്യ യോഗം വിളിച്ചത്. ജില്ല കലക്ടറുടെ നിർദേശത്തെ തുടർന്നായിരുന്നു യോഗം ചേർന്നത്. ജയിംസ് മാത്യു എം.എൽ.എ, തളിപ്പറമ്പ് നഗരസഭ ചെയർമാൻ മഹ്മൂദ് അള്ളാംകുളം, തഹസിൽദാർ മോഹനൻ നൂഞ്ഞാടൻ, ഡിവൈ.എസ്.പി ടി.കെ. രത്നകുമാർ എന്നിവരും ആരോഗ്യവിഭാഗം അധികൃതരും യോഗത്തിൽ പങ്കെടുത്തു. കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ നിയന്ത്രണം തുടരണമെന്ന് പൊലീസും മറ്റ് ഉദ്യോഗസ്ഥരും വ്യക്തമാക്കി. നിലവിലെ സാഹചര്യവും ജനങ്ങളുടെ ദുരിതവും മനസ്സിലാക്കി യുക്തമായ തീരുമാനമെടുക്കണമെന്ന് എം.എൽ.എയും ആവശ്യപ്പെട്ടു. വ്യാപാരികളും ജനങ്ങളും അടച്ചിടൽ കാരണം ദുരിതത്തിലാണെന്നും നിയന്ത്രണത്തിൽ ഇളവ് അനിവാര്യമാണെന്നും നഗരസഭ ചെയർമാനും യോഗത്തെ അറിയിച്ചു. നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്ന നഗരസഭ കൗൺസിലിൻെറ പൊതുവികാരവും ചെയർമാൻ യോഗത്തെ അറിയിച്ചു. ഈ വിഷയത്തിൽ വൈകീട്ട് ചേർന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റിയാണ് അന്തിമ തീരുമാനം എടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.