പയ്യന്നൂർ: മകൻ മതം മാറി വിവാഹം ചെയ്തതിന്റെ പേരിൽ കുണിയൻപറമ്പത്ത് ഭഗവതി ക്ഷേത്ര കമ്മിറ്റി നേരത്തെ നിശ്ചയിച്ച പൂരക്കളി പണിക്കർക്ക് അവസരം നിഷേധിച്ചുവെന്ന വാര്‍ത്ത അങ്ങേയറ്റം ലജ്ജാകരമാണെന്ന് ഡി.വൈ.എഫ്.ഐ. മനുഷ്യരെ അജ്ഞതയുടെ കൂരിരുട്ടില്‍നിന്ന് അറിവിന്റെയും സംസ്‌കാരത്തിന്റെയും പ്രകാശത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ അനുഭവമാണ് ഈ നാടിനുള്ളത്. കുടുംബത്തിലൊരാൾ മതേതരമായ നിലപാട് സ്വീകരിച്ചതിനാൽ പണിക്കർ സ്ഥാനത്തുനിന്ന് നീക്കി കലാകാരനെ ബഹിഷ്കരിക്കുന്നതിന് ഏത് ക്ഷേത്രാധികാരികൾ മുന്നോട്ടുവരുന്നതും അപകടമാണ്. നാടിനെ ഇരുണ്ടകാലത്തേക്ക് തിരികെ വലിക്കാനുള്ള ഏത് അപരിഷ്കൃത കാഴ്ചപ്പാടുകളെയും പൊതുസമൂഹം ചെറുത്തുതോൽപിക്കണം. അനാചാരങ്ങളുടെയും ദുരാചാരങ്ങളുടെയും തടവറയിൽനിന്ന് നാടിനെ മോചിപ്പിച്ച, നവോത്ഥാന മുന്നേറ്റങ്ങൾക്കൊപ്പം നടന്ന മണ്ണിൽ, കാലത്തെ പിറകോട്ടടിപ്പിക്കാനുള്ള ഹീനശ്രമങ്ങൾ ഉണ്ടാകുമ്പോൾ അതിനെ പ്രതിരോധിക്കുമെന്നും ബന്ധപ്പെട്ട ക്ഷേത്ര കമ്മിറ്റി വിഷയം പുനഃപരിശോധിച്ച് അടിയന്തരമായി ആവശ്യമായ മാറ്റം വരുത്തണമെന്നും ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.