അഞ്ചരക്കണ്ടി: ഗ്രന്ഥകാരനും സാംസ്കാരിക പ്രവർത്തകനും കഥാകൃത്തുമായ വേങ്ങാട് മുകുന്ദൻ മാസ്റ്റർ (75) നിര്യാതനായി. വേങ്ങാട് തട്ടറക്കൽ ഭവനത്തിൽ പൂവാടൻ കല്യാണിയുടെയും വലിയ വളപ്പിൽ കുഞ്ഞിരാമൻെറയും മകനായി ജനിച്ചു. വേങ്ങാട് എൽ.പി സ്കൂളിൽ 21വർഷം അധ്യാപകനായും 13വർഷം പ്രധാനാധ്യാപകനായും ജോലി ചെയ്തു. ഭാര്യ:എം. മാധവി (റിട്ട:അധ്യാപിക.സെൻട്രൽ നരവൂർ എൽ.പി സകൂൾ, കൂത്തുപറമ്പ്). മക്കൾ: ഡോ.എം.പി. ഷനോജ് (അസി. പ്രഫ. - മലയാളം വകുപ്പു തലവൻ, എസ്.എൻ. കോളജ്,കണ്ണൂർ). എം.പി. ഷാന (അധ്യാപിക, പ്രിൻസ് ആൻഡ് പ്രിൻസസ് സ്കൂൾ, കൂത്തുപറമ്പ്.) മരുമക്കൾ: നിലീന രാമചന്ദ്രൻ (അധ്യാപിക, രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, മൊകേരി ), പി.കെ. സുരേന്ദ്രൻ (പ്രിൻസിപ്പൽ,ഗവ.ട്രെയിനിങ് സ്കൂൾ, പയ്യാമ്പലം, കണ്ണൂർ). വേങ്ങാടിൻെറ പുസ്തകം എന്ന കൃതിയുടെ രചയിതാവാണ്. ഏറെക്കാലം വേങ്ങാട് ശ്രീകൂർമ്പക്കാവ് ദേവസ്വം സംരക്ഷണ സമിതിയുടെ ജനറൽ സെക്രട്ടറിയായിരുന്നു.ആനുകാലികങ്ങളിൽ നിരവധി ശ്രദ്ധേയ കഥകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. നാടകങ്ങളുടെയും രചയിതാവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.