മഴയിലും മിന്നലിലും വ്യാപക നാശം

ചെറുപുഴ: വെള്ളിയാഴ്ച ഉച്ചയോടെ മലയോരത്തുണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപകനാശം. ചെറുപുഴ ടൗണിലെ പി ആൻഡ് പി വീല്‍ അലയന്‍മൻെറ് എന്ന സ്ഥാപനത്തിലെ ഉപകരണങ്ങള്‍ മിന്നലേറ്റു തകര്‍ന്നു. മൂന്ന് കമ്പ്യൂട്ടറുകള്‍, ഇന്‍വെര്‍ട്ടര്‍, വീല്‍ അെലയ്ന്‍മൻെറ് മെഷീന്‍, നൈട്രജന്‍ ഫില്ലിങ് മെഷീന്‍, വീല്‍ ബാലന്‍സിങ് മെഷീന്‍ എന്നിവ നശിച്ചു. തിരുമേനി സ്വദേശി ജിജോ പുന്നപ്ലാക്കലി‍ൻെറ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. കക്കറ പുറവട്ടത്തെ കൊറ്റിയില്‍ മോഹന‍ൻെറയും പ്രാപ്പൊയില്‍ കുളത്തുവായിലെ വയലപ്ര വളപ്പില്‍ മനോജി‍ൻെറയും വീടി‍ൻെറ വൈദ്യുതി സംവിധാനങ്ങള്‍ മിന്നലേറ്റു നശിച്ചു. കനത്ത മഴയില്‍ പെരുംകുടലിലെ വില്‍സണ്‍ കെ. ജോണി‍ൻെറ വീടി‍ൻെറ സംരക്ഷണ ഭിത്തി തകര്‍ന്നു. ചെറുപുഴ മുളപ്ര റോഡിലേക്കാണ് സംരക്ഷണഭിത്തി തകര്‍ന്നുവീണത്. കാര്യങ്കോട് പുഴയില്‍ മഴവെള്ളം കുത്തിയൊഴുകി ചെറുപുഴ തടയണയില്‍നിന്നും നീക്കം ചെയ്ത മണ്ണും മണലും താഴ്ന്ന ഭാഗങ്ങളിലേക്ക് ഒഴുകിപ്പോയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.