ഫീസ് കൗണ്ടർ അടച്ചുപൂട്ടിയിട്ട് മാസങ്ങൾ: സർവകലാശാലയിലെത്തുന്ന വിദ്യാർഥികൾ വലയുന്നു

കണ്ണൂർ: താവക്കരയിലെ കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന ഫീസ് കൗണ്ടറും വെബ് സൻെററും അടച്ചുപൂട്ടിയിട്ട് മാസങ്ങൾ പിന്നിടുന്നു. സർവകലാശാലയിലെത്തുന്ന വിദ്യാർഥികൾ ഫീസ് അടക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ്. ലോക്ഡൗൺ പ്രഖ്യാപിച്ച വേളയിലാണ് ഫീസ് കൗണ്ടർ പൂട്ടിയത്. വിവിധ ആവശ്യങ്ങൾക്ക് സർവകലാശാല ആസ്ഥാനത്തെത്തുന്ന വിദ്യാർഥികളോട് കണ്ണൂർ ടൗണിലെ ബാങ്കുകളിൽ ഫീസ് അടക്കാനാണ് അധികൃതർ നിർദേശിക്കുന്നത്. ആവശ്യത്തിന് വാഹന സൗകര്യം പോലുമില്ലാത്ത കോവിഡ് കാലത്ത് ഫീസ് അടക്കാൻ വിദ്യാർഥികളും രക്ഷിതാക്കളും വളരെ പ്രയാസപ്പെടുകയാണ്. താൽക്കാലിക ജീവനക്കാരനെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഓഡിറ്റ് തടസ്സവാദങ്ങൾ നിലനിൽക്കുന്നതിനാലാണ് വെബ് സൻെറർ അടച്ചുപൂട്ടിയതെന്നാണ് സർവകലാശാല പറയുന്നത്. ഏറെ ദൂരത്തുനിന്നുള്ള വിദ്യാർഥികളടക്കം കാമ്പസിലെത്തിയാലാണ് കൗണ്ടറുകളുടെ സേവനം ലഭ്യമല്ലെന്നറിയുന്നത്. വാഹനങ്ങളിലും മറ്റുമായി തിരിച്ച് നഗരത്തിലെത്തി ഫീസടച്ച് മടങ്ങുകയാണ്. കൗണ്ടറുകൾ അടച്ചുപൂട്ടിയ നടപടി ക്രൂരതയാണെന്നും എത്രയും പെട്ടെന്ന് ഇവ തുറക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കണ്ണൂർ യൂനിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.