കണ്ണൂർ: നഗരത്തിലെ നവീകരണ പ്രവൃത്തികൾ പൂർത്തിയായ റോഡിലും പാതയോരത്തും പലയിടത്തായി കിളച്ചിട്ടത് കാണാം. ജല അതോറിറ്റി, കെ.എസ്..ഇ.ബി വകുപ്പുകളുടെ പ്രവൃത്തികൾക്കാണ് പലയിടത്തായി റോഡുകൾ വെട്ടിക്കീറുന്നത്. എന്നാൽ, പ്രവൃത്തികൾ പൂർത്തിയായിട്ടും മിക്കയിടത്തും റോഡുകൾ സാധാരണരീതിയിലാക്കാത്തത് അപകടങ്ങളെ ക്ഷണിച്ചു വരുത്തുകയാണ്. കിളച്ചിട്ട ഭാഗങ്ങളിൽ മണ്ണും ടാർ പൊളിച്ചതടക്കമുള്ള അവശിഷ്ടങ്ങൾകൊണ്ട് മൂടുകയാണ്. ഇത് ഇരുചക്ര വാഹനയാത്രികർക്കടക്കം അപകട ഭീതിയുണർത്തുകയാണ്. നഗരത്തിലെ തിരക്കേറിയ പ്രധാന റോഡുകളിെലല്ലാം ഇതാണ് സ്ഥിതി. ഭൂഗർഭ ലൈൻ വലിക്കുന്നതിന് കെ.എസ്.ഇ.ബിയും പൈപ്പിടൽ പ്രവൃത്തിക്കായി ജലതോറിറ്റിയുമാണ് റോഡുകൾ വെട്ടിക്കീറുന്നത്. പലയിടത്തും മൂന്ന് മീറ്റർ വരെ ആഴത്തിലുള്ള കുഴിയെടുത്ത് പിന്നീട് മണ്ണിട്ട് മൂടിയിരിക്കുയാണ്. മഴക്കാലത്ത് വെള്ളം നിറഞ്ഞ് ചളിയായി വാഹനങ്ങൾ പൂണ്ട് വൻ അപകടങ്ങൾക്കും ഇതു വഴിയൊരുക്കും. ഇരുവകുപ്പിൻെറയും പ്രവൃത്തി മിക്കപ്പോഴും ദേശീയപാത വിഭാഗം, മോേട്ടാർ വാഹന വകുപ്പ് എന്നിവക്ക് തലവേദന സൃഷ്ടിക്കുകയാണ്. കെ.എസ്.ഇ.ബി വകുപ്പിൻെറ ഇൗ അനാസ്ഥക്കെതിരെ കഴിഞ്ഞ ദിവസം ദേശീയപാത അധികൃതർ പൊലീസിന് പരാതി നൽകിയിരുന്നു. ദേശീയപാത അധികൃതരോട് അനുമതിയോ സമ്മതമോ വാങ്ങാതെയാണ് കെ.എസ്.ഇ.ബി ഇത്തരത്തിൽ റോഡുകളിൽ പലയിടത്തും കുഴിയെടുത്തത്. കൂടാതെ, പറഞ്ഞ സമയത്തിലും ദിവസങ്ങൾ വൈകിയാണ് ഇത്തരം പ്രവൃത്തികൾ തുടങ്ങുന്നതും പൂർത്തിയാക്കുന്നതും. കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി വിഭാഗം അറ്റകുറ്റപ്പണിക്കായി റോഡ് കുഴിച്ചിട്ട് പിന്നീട് മൂടാത്തതും പലയിടങ്ങളില്‍ അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാക്കുന്നതായി മോേട്ടാർ വാഹന വകുപ്പ് എഫോഴ്സ്മൻെറ് വിഭാഗം ദേശീയപാത അധികൃതർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. പലപ്പോഴും റോഡ് നവീകരണം നടക്കുന്നതോ വെട്ടിപ്പൊളിക്കുന്നതോ അധികൃതർ മുൻകൂട്ടി അറിയിക്കാത്തത് ഗതാഗത കുരുക്കിനും അപകടത്തിന് കാരണമാകുന്നതായും കോർപറേഷൻ റോഡുകളെ സംബന്ധിച്ച് മോേട്ടാർ വാഹന വകുപ്പ് നടത്തിയ പഠന റിപ്പോർട്ടിൽ പരാമർശിക്കുന്നു. 'കോൾഡ് മില്ലിങ്' നവീകരണത്തിനും തടസ്സമാകും കണ്ണൂർ: നിലവിൽ ജില്ലയിലെ ദേശീയപാതയിൽ എൻ.എച്ച് വിഭാഗം നടത്തുന്ന നവീകരണ പ്രവൃത്തിക്ക് കെ.എസ്.ഇ.ബിയുടെ അനാസ്ഥ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിലയിരുത്തൽ. ഇപ്പോൾ ദേശീയപാതയിൽ കൊടുവള്ളി മുതൽ നടാൽ വരെയാണ് ജർമൻ സാേങ്കതിക വിദ്യയായ 'കോൾഡ് മില്ലിങ്' ഉപയോഗിച്ച് നവീകരണം നടക്കുന്നത്. രണ്ടാം ഘട്ടത്തിൽ കണ്ണൂർ നഗരത്തിലെ റോഡുകളിലാണ് പ്രവൃത്തി നടക്കുന്നത്. എന്നാൽ, നഗര റോഡുകളിൽ കെ.എസ്.ഇ.ബി പ്രവൃത്തിക്കായുള്ള കുഴികൾ ശാസ്ത്രീയമായി മൂടാത്തത് നവീകരണത്തിന് തടസ്സമാകും. കോൾഡ് മില്ലിങ് സാേങ്കതിക വിദ്യപ്രകാരം നിലവിലുള്ള ടാറിങ് പൊളിച്ചെടുത്ത് ഇതു പുനരുപയോഗിക്കുകയാണ് ചെയ്യുന്നത്. ഇൗ ടാറും സിമൻറും ചേർത്താണ് റോഡിൽ നവീകരണം നടക്കുക. എന്നാൽ, കുഴിയെടുത്തിടങ്ങളിൽ മണ്ണിട്ട് മൂടിയത് പ്രവൃത്തിയെ ബാധിക്കും. giri 01 കണ്ണൂർ കാൽടെക്സിൽ റോഡരികിൽ കുഴിയെടുത്ത ഭാഗത്ത് കെ.എസ്.ഇ.ബി അധികൃതർ മണ്ണിട്ട് മൂടിയനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.