ഇരിട്ടി: കോവിഡിനെ തുടർന്ന് നിർത്തലാക്കിയ കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവിസുകൾ ഒന്നും പുനരാരംഭിക്കാത്തത് മാലയോരത്തെ ദീർഘദൂര യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കീഴ്പള്ളി - കോട്ടയം ഉൾപ്പെടെ ദീർഘദൂര സർവിസുകളെല്ലാം നിർത്തിയിട്ട് ആറുമാസമായി. കോവിഡ് പശ്ചാത്തലത്തിൽ നിർത്തി െവച്ച സർവിസുകൾ പുനരാരംഭിക്കാതെയും ലഘൂകരിച്ചുമുള്ള കെ.എസ്.ആർ.ടി.സിയുടെ നടപടിയിൽ പ്രതിഷേധം ഉയരുകയാണ്. മാർച്ചിൽ സർവിസ് നിർത്തിയ ശേഷം കീഴ്പള്ളി - കോട്ടയം ബസ് നവംബറിൽ പുനരാംരംഭിച്ചെങ്കിലും കണ്ണൂർ - കോട്ടയം മാത്രമാക്കി ചുരുക്കി. സർവിസ് പുനരാരംഭിച്ചപ്പോൾ ഒരു ദിവസം കീഴ്പള്ളി വരെയും അടുത്ത ദിവസം ഇരിട്ടി വരെയും വന്ന ശേഷം കണ്ണൂർ വരെയാക്കി വെട്ടിക്കുറക്കുകയായിരുന്നു. പുതിയ നീക്കം ഇതേസമയത്ത് സർവിസ് നടത്തുന്ന സ്വകാര്യ ബസുകളെ സഹായിക്കാനാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. 45 വർഷമായി തിരുവിതാംകൂർ മേഖലയിലേക്കുള്ള യാത്രക്കാർക്ക് അനുഗ്രഹമായ സർവിസായിരുന്നു ലിമിറ്റഡ് സ്റ്റോപ് ഫാസ്റ്റ് പാസഞ്ചറായി ഓടിയിരുന്ന കീഴ്പള്ളി കോട്ടയം ബസ്. പ്രതിദിനം വൈകീട്ട് മൂന്നിന് കണ്ണൂരിൽനിന്ന് കീഴ്പള്ളിയിൽ എത്തി 5.45 ന് കീഴ്പള്ളിയിൽനിന്നും 6.30 നും ഇരിട്ടിയിൽനിന്നും പുറപ്പെട്ട് തലശ്ശേരി വഴി കോട്ടയത്തേക്കായിരുന്നു സർവിസ്. മടക്ക സർവിസ് കോട്ടയത്തുനിന്ന് പുലർച്ച 2.15ന് കീഴ്പള്ളിയിൽ എത്തും. ഈ ബസ് രാവിലെ 4.45ന് കീഴ്പള്ളിയിൽനിന്നെടുത്ത് 5.30ന് ഇരിട്ടി വഴി കണ്ണൂരിൽ 6.30ന് എത്തിയാണ് അവസാനിപ്പിക്കുക. കണ്ണൂരിൽനിന്ന് 6.40ന് മംഗളൂരുവിന് പോകുന്ന ട്രെയിനിന് കണക്ഷൻ ആയി കൂടി ഓടിയിരുന്ന ഈ ബസ് യാത്രക്കാരെ റെയിൽവേ സ്റ്റേഷനു മുന്നിൽ നിർത്തിക്കൊടുക്കുകയും ചെയ്തിരുന്നു. ശരാശരി 45000 രൂപ പ്രതിദിന വരവ് കിട്ടിയിരുന്ന ഈ ബസിന് ഇപ്പോൾ കണ്ണൂർ ആക്കി വെട്ടിക്കുറച്ചപ്പോൾ 25000 രൂപയാണ് കലക്ഷൻ. കോവിഡ് കാല കുറവുണ്ടാവുമെങ്കിലും കീഴ്പള്ളി വരെ ഓടിയിരുന്നെങ്കിൽ ഇത്രയും കുറവ് ഉണ്ടാവില്ലെന്നാണ് യാത്രക്കാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.