ചെറുപുഴയില്‍ ഇനി ഇടതുഭരണം

ചെറുപുഴ: 10 വര്‍ഷത്തെ ഇടവേളക്കുശേഷം ചെറുപുഴയില്‍ വീണ്ടും ഇടതുഭരണത്തിന് കളമൊരുങ്ങി. ആകെയുള്ള 19 സീറ്റില്‍ 13 സീറ്റു നേടിയാണ് ഇടതുമുന്നണി അധികാരത്തിലെത്തുന്നത്. യു.ഡി.എഫിന് ആറു സീറ്റുകള്‍ ലഭിച്ചു. ഇടതുമുന്നണിയില്‍ സി.പി.എം ഒമ്പതു സീറ്റിലും കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം മൂന്നു സീറ്റിലും സി.പി.ഐ ഒരു സീറ്റിലും വിജയിച്ചു. യു.ഡി.എഫിൻെറ ആറു സീറ്റിലും കോണ്‍ഗ്രസിനാണ് വിജയം. രണ്ടു സീറ്റില്‍ മത്സരിച്ച ലീഗിനും ഒരു സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനും വിജയിക്കാനായില്ല. ജോസഫ് വിഭാഗത്തിനു നല്‍കിയ ബ്ലോക്ക് പഞ്ചായത്ത് പുളിങ്ങോം ഡിവിഷനില്‍ അവരുടെ സ്ഥാനാര്‍ഥി എ.സി. പൗലോസ് വിജയിച്ചു. ഇവിടെ സി.പി.എമ്മിൻെറ പ്രമുഖ നേതാവ് കെ.ഡി. അഗസ്റ്റിനാണ് പരാജയപ്പെട്ടത്. കോണ്‍ഗ്രസിൻെറ പ്രമുഖ നേതാക്കളായ കെ.കെ. സുരേഷ്‌കുമാര്‍, തങ്കച്ചന്‍ കാവാലം, ഷാജന്‍ ജോസ് എന്നിവരും പരാജയപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.