തളിപ്പറമ്പ്: യു.ഡി.എഫ് അധികാരത്തിലേറിയാൽ ഇടതുസർക്കാറിൻെറ മുഴുവൻ അഴിമതികളും നിയമത്തിന് മുമ്പിൽ കൊണ്ടുവരുമെന്നും നാലര വർഷം കൊണ്ട് കൊടിയ അഴിമതികളാണ് ഈ സർക്കാർ നടത്തിയതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആന്തൂർ നഗരസഭ യു.ഡി.എഫ് കുടുംബസംഗമവും പ്രകടനപത്രിക പ്രകാശനവും അയ്യങ്കോലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുനലൂരിലെ സുഗതനും ആന്തൂരിലെ സാജനും സർക്കാറിൻെറ കെടുകാര്യസ്ഥതയുടെ രക്തസാക്ഷികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആന്തൂരടക്കമുള്ള പാർട്ടി ഗ്രാമങ്ങളിൽ ജനാധിപത്യം നിഷേധിക്കപ്പെടുകയാണ്. ആന്തൂർ നഗരസഭ അധികൃതരുടെ കെടുകാര്യസ്ഥത കൊണ്ടാണ് പ്രവാസി വ്യവസായി സാജൻ ജീവനൊടുക്കിയത്. ഈ സംഭവത്തിൽ നഗരസഭ ചെയർപേഴ്സനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കേണ്ടതാണ്. എന്നാൽ, സി.പി.എം ഭരണമായതിനാൽ ചെയർപേഴ്സനെ വെള്ളപൂശുന്ന റിപ്പോർട്ടാണ് പൊലീസ് തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ചെയർമാൻ സമദ് കടമ്പേരി അധ്യക്ഷത വഹിച്ചു. പി. മുഹമ്മദ് ഇഖ്ബാൽ, എ.എൻ. ആന്തൂരാൻ, മനോജ് കൂവേരി, പി.എം. പ്രേംകുമാർ, വത്സൻ കടമ്പേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.