എരഞ്ഞോളിയിൽ പോരാട്ടം പേരിനുമാത്രം

തലശ്ശേരി: ഇടതിന് ശക്തമായ മേൽകൈയ്യുള്ള എരഞ്ഞോളി പഞ്ചായത്തിൽ പോരാട്ടം പേരിനുമാത്രമാണ്. 16 വാർഡുകളുള്ള പഞ്ചായത്തിൽ നിലവിൽ ഒരു സീറ്റ് മാത്രമാണ് കോൺഗ്രസിന്. ഇതിൽ വലിയ മാറ്റമൊന്നും ഇൗ തെരഞ്ഞെടുപ്പിൽ സാധ്യമല്ല. എന്നാൽ, മാറിയ രാഷ്ട്രീയ സാഹചര്യം തങ്ങൾക്ക് അനുകൂലമാകുമെന്നാണ് യു.ഡി.എഫിൻെറ കണക്കുകൂട്ടൽ. അതിനാൽ തന്നെ എല്ലാ വാർഡിലും സ്ഥാനാർഥികളെ നിർത്തിയാണ് യു.ഡി.എഫ് കളത്തിലിറങ്ങിയിരിക്കുന്നത്. കോൺസ്ര് –14, മുസ്ലിം ലീഗ് –രണ്ട് എന്നിങ്ങനെയാണ് യു.ഡി.എഫ് സ്ഥാനാർഥി നില. എൽ.ഡി.എഫിൽ 15 സീറ്റിൽ സി.പി.എമ്മും ഒരു സീറ്റിൽ സി.പി.െഎയുമാണ് മത്സരിക്കുന്നത്. മൂർക്കോത്തുമുക്കിൽ നിന്ന് തെരഞ്ഞെടുക്കെപ്പട്ട കോൺഗ്രസിലെ വിമല ടീച്ചറാണ് പഞ്ചായത്തിൻെറ ഏക പ്രതിപക്ഷാംഗം. 1963ൽ രൂപവത്കൃതമായ പഞ്ചായത്തിൽ പ്രതിപക്ഷം ഉണ്ടായിട്ടുള്ളത് വല്ലപ്പോഴുമാണ്. പ്രതിപക്ഷത്ത് രണ്ടിൽ കൂടുതൽ അംഗബലം ഇതുവരെ ഉയർന്നിട്ടില്ല. 14 ഇടങ്ങളിൽ സ്ഥാനാർഥികളെ നിർത്തി ബി.ജെ.പിയും മത്സരരംഗത്ത് സജീവമാണ്. പഞ്ചായത്തിലെ ആകെ വോട്ടർമാർ -21235, സ്ത്രീ. -11617, പുരു. -9618. കക്ഷിനില --------------------------- സി.പി.എം -14 സി.പി.ഐ -1 കോൺഗ്രസ് -1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.