ഇരിട്ടി: മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ച സംഭവത്തിൽ പൊലീസ് സർവകക്ഷി യോഗം ചേർന്നു. മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലേക്ക് ജനവിധി തേടുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളാണ് കഴിഞ്ഞ ദിവസങ്ങളായി നശിപ്പിച്ചത്. ഇതേത്തുടർന്നാണ് മുഴക്കുന്ന് എസ്.െഎ ലതീഷിൻെറയും അഡീഷനൽ എസ്.ഐ കെ. സുനിൽകുമാറിൻെറയും നേതൃത്വത്തിൽ വിവിധ പാർട്ടികളുടെ യോഗം വിളിച്ചുചേർത്തത്. ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടായാൽ പൊലീസ് ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും രാത്രി പത്തിനു ശേഷം ഏതെങ്കിലും തരത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയാൽ മുൻകരുതൽ അറസ്റ്റ് ഉൾപ്പെടെ ഉണ്ടാകുമെന്നും സമാധാനപരമായ തെരഞ്ഞെടുപ്പ് എല്ലാ ബൂത്തുകളിലും ഉറപ്പാക്കാനും യോഗത്തിൽ തീരുമാനമായി. വിവിധ പാർട്ടികളെ പ്രതിനിധാനംചെയ്ത് എം. ബിജു, കെ. വത്സൻ, വി. രാജു, കെ.എം. ഗിരീഷ്, വി. മുരളീധരൻ, എൻ.വി. ഗിരീഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.