കാട്ടാന കാര്‍ഷിക വിളകള്‍ നശിപ്പിച്ചു

കൊട്ടിയൂര്‍: അമ്പായത്തോട്ടില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചു. അമ്പായത്തോട് സ്വദേശികളായ മണ്ണൂര്‍ അനില്‍, അമ്മിണി ബാലകൃഷ്ണന്‍ എന്നിവരുടെ നിരവധി വാഴകളാണ് കാട്ടാന നശിപ്പിച്ചത്. വ്യാഴാഴ്ച പുലര്‍ച്ച ഒന്നരയോടെ വനാതിര്‍ത്തിയിലെ വൈദ്യുതി വേലി തകര്‍ത്താണ് കാട്ടാന ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയത്. പുരയിടത്തില്‍ നിലയുറപ്പിച്ച കാട്ടാനയെ കണ്ട് ഭയന്ന അനില്‍ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചെങ്കിലും വനപാലകർ ഏറെ വൈകിയാണ് എത്തിയതെന്ന് ആക്ഷേപമുണ്ട്. കമ്പിവേലിയില്‍ വൈദ്യുതി പ്രവഹിക്കുന്ന സമയത്ത് തന്നെയാണ് കാട്ടാന വൈദ്യുതി വേലി തകര്‍ത്തതെന്നതും പ്രദേശത്തുകാരുടെ ഭീതി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനുമുമ്പും പലതവണ ഇവിടെ കാട്ടാന ആക്രമണം ഉണ്ടായിട്ടുണ്ട്. പ്രദേശത്തെ കമ്പിവേലി ശാശ്വതമല്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.