വഴിയോരക്കച്ചവടക്കാർക്ക് പൊലീസിെൻറ അസഭ്യവർഷം: മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

വഴിയോരക്കച്ചവടക്കാർക്ക് പൊലീസിൻെറ അസഭ്യവർഷം: മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു ചെറുപുഴ (കണ്ണൂർ): വ്യാപാരികളുടെ പരാതിയില്‍ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനിടെ പ്രകോപിതനായ ചെറുപുഴ സി.ഐ അവരെ അസഭ്യംപറഞ്ഞ സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. ഉദ്യോഗസ്ഥന്‍ എങ്ങനെയാണ് പെരുമാറേണ്ടതെന്നു പൊലീസ് ആക്ടില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. സി.ഐയെ പൊലീസ് അക്കാദമിയിൽ അയച്ച് പൊലീസ് ആക്ടിലെ വ്യവസ്ഥകൾ പഠിപ്പിക്കേണ്ടതാണെന്നും കമീഷന്‍ കൂട്ടിച്ചേര്‍ത്തു. ഇതുസംബന്ധിച്ചു അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിനെ അടിസ്ഥാനമാക്കിയാണ് കമീഷന്‍ കേസെടുത്തത്. ചെറുപുഴ സി.ഐയുടെ പെരുമാറ്റത്തെക്കുറിച്ചു കണ്ണൂര്‍ ജില്ല പൊലീസ് മേധാവി അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്നും കമീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹൻദാസ് ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കുള്ളില്‍ സി.ഐ എം.പി. വിനീഷ് കുമാറിന് തൻെറ ഭാഗം വിശദീകരിക്കാം. വഴിയോരക്കച്ചവടക്കാരെ നിയന്ത്രിക്കണമെന്ന ഹൈകോടതി വിധി നടപ്പാക്കുകതന്നെ വേണം. എന്നാല്‍, ഇതല്ല വിധി നടപ്പാക്കേണ്ട വഴിയെന്നും കമീഷൻ ഉത്തരവില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.